മാരന്‍ സഹോദരന്മാരുടെ സ്വത്ത്  വിട്ടുനല്‍കുന്നത്  സ്റ്റേ ചെയ്യണമെന്ന അപേക്ഷ പിന്‍വലിച്ചു

ന്യൂഡല്‍ഹി: 742.58 കോടി രൂപയുടെ എയര്‍സെല്‍-മാക്സിസ് കേസില്‍  ദയാനിധി മാരന്‍െറയും കലാനിധി മാരന്‍െറയും  സ്വത്ത്  കണ്ടുകെട്ടിയത് വിട്ടുനല്‍കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്പെഷല്‍  പ്രോസിക്യൂട്ടര്‍  ആനന്ദ് ഗ്രോവര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ പിന്‍വലിച്ചു. അഴിമതി കേസില്‍ മാരന്‍ സഹോദരന്മാരെ സ്പെഷല്‍ കോടതി കഴിഞ്ഞയാഴ്ച  വെറുതെ വിട്ടിരുന്നു. 
2 ജി സ്പെക്ട്രം കുംഭകോണ കേസില്‍ മുതിര്‍ന്ന അഭിഭാഷകനായ ആനന്ദ് ഗ്രോവറെ സുപ്രീംകോടതിയാണ് സ്പെഷല്‍  പ്രോസിക്യൂട്ടറായി നിയമിച്ചത്. 
ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍, ജസ്റ്റിസുമാരായ എന്‍.വി. രമണ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് കടുത്ത അതൃപ്തി  പ്രകടിപ്പിച്ചാണ്  അപേക്ഷ അനുവദിച്ചത്.

Tags:    
News Summary - maran case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.