ന്യൂഡൽഹി: പട്ടികജാതിക്കാർക്കെതിരായ അതിക്രമം സംബന്ധിച്ച പരാതി കൂടുതൽ ഉത്തർപ്രദേശിൽ. 2022ൽ ദലിത് പിഡന വിരുദ്ധ നിയമപ്രകാരം രാജ്യത്താകെ രജിസ്റ്റർ ചെയ്ത കേസുകളിൽ 23.78 ശതമാനവും യു.പിയിലാണ്. രാജസ്ഥാൻ (16.75 %), മധ്യപ്രദേശ് (14.97 %), ബിഹാർ (13.16 %), ഒഡിഷ (6.93 %), മഹാരാഷ്ട്ര (5.24 %) സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. ഈ ആറ് സംസ്ഥാനങ്ങളിലാണ് ആകെ കേസുകളുടെ 81 ശതമാനവും.
ദലിതുകൾക്കെതിരായ അതിക്രമം തടയാൻ രൂപവത്കരിച്ച ഹെൽപ് ലൈൻ നമ്പറിൽ ലഭിച്ച ഫോൺ കാളിൽ പകുതിയിലധികം ഉത്തർപ്രദേശിൽനിന്നാണ്. ആകെ 6,02,177 ഫോൺ കാൾ ലഭിച്ചപ്പോൾ 3,10,623 എണ്ണം യു.പിയിൽനിന്നാണ്. നാലുവർഷത്തിനിടെ 47,000 പരാതികൾ ലഭിച്ചതായി ദേശീയ പട്ടികജാതി കമീഷൻ വിവരാവകാശ മറുപടിയിൽ അറിയിച്ചു.
2020-21 വർഷത്തിൽ 11,917, 2021-22 വർഷത്തിൽ 13,964, 2022-23 വർഷത്തിൽ 12,402 പരാതികളും 2024ൽ ഇതുവരെ 9559 പരാതികളുമാണ് ലഭിച്ചത്. പരാതികളുടെയും സ്വീകരിച്ച നടപടികളുടെയും സ്ഥിതിയറിയാൻ അടുത്തമാസം മുതൽ കമീഷൻ അംഗങ്ങൾ വിവിധ സംസ്ഥാനങ്ങൾ സന്ദർശിക്കുമെന്ന് കമീഷൻ ചെയർപേഴ്സൺ കിഷോർ മക്വാന പി.ടി.ഐ വാർത്ത ഏജൻസിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.