ന്യൂഡല്‍ഹി: വനിത താരങ്ങൾ കായിക മേഖലയില്‍ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാന്‍ ശക്തമായ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഹിമ കോഹ്ലി. ലിംഗാധിഷ്ഠിത ദുരാചാരങ്ങളും അത്തരം പരാതികളുടെ സമയബന്ധിതമായ പരിഹാരവും റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള ശക്തമായ സംവിധാനം ഏര്‍പ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. ഡൽഹി സർവകലാശാല കാമ്പസിൽ ‘സ്പോര്‍ട്സിലൂടെ സ്ത്രീ ശാക്തീകരണം’ എന്ന തലക്കെട്ടിൽ നടന്ന ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ഹിമ.
കായിക മേഖലയിലെ പരാതി പരിഹാരത്തിനായി ഹെൽപ് ലൈനുകള്‍ തുടങ്ങുക, പരാതികള്‍ അന്വേഷിക്കാന്‍ സ്വതന്ത്ര സമിതികള്‍ സ്ഥാപിക്കുക, കുറ്റവാളികള്‍ക്കെതിരെ കര്‍ശന ശിക്ഷകള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളും അവർ മുന്നോട്ടുവെച്ചു.
ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിനെതിരെ ഗുസ്തി താരങ്ങള്‍ നല്കിയ ലൈംഗികാതിക്രമ പരാതികളുടെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ഹിമ കോഹ്ലിയുടെ പരാമർശം. കായിക രംഗത്തെ സ്ത്രീകള്‍ എല്ലാത്തരം വിവേചനങ്ങളില്‍നിന്നും സംരക്ഷണം അർഹിക്കുന്നവരാണെന്ന ശക്തമായ സന്ദേശം മുഴുവന്‍ സമൂഹത്തിനും നൽകണമെന്നും അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.