നിഖിലുമായി വിവാഹം ഇന്ത്യയിൽ അസാധുവെന്ന് നുസ്റത്ത് ജഹാൻ എം.പി; അസാധുവാക്കാൻ അപേക്ഷ നൽകിയിട്ടുണ്ടെന്ന് നിഖിൽ ജെയ്ൻ

ന്യൂഡൽഹി: പാർലമെൻറംഗം നുസ്റത്ത് ജഹാനും നിഖിൽ ജെയ്നുമായുളള വിവാഹത്തെ ചൊല്ലി ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി ഇരുവരും. തുർക്കി നിയമ പ്രകാരം തുർക്കിയിൽ നടന്നതായതിനാൽ ഈ വിവാഹം ഇന്ത്യയിൽ അസാധുവാണെന്നായിരുന്നു നുസ്റത്ത് ജഹാെൻറ പ്രതികരണം. എന്നാൽ, വിവാഹം അസാധുവാക്കാൻ കൊൽക്കത്തയിൽ അപേക്ഷ നൽകിയിട്ടുെണ്ടന്ന് നിഖിൽ ജെയ്ൻ മറുപടി പറഞ്ഞു. 2020 നവംബറിനു ശേഷം പിരിഞ്ഞാണ് താമസിക്കുന്നതെന്നും നിഖിൽ ജെയ്ൻ അറിയിച്ചു.

തെൻറ ആഭരണങ്ങളും മറ്റു ആസ്തികളും എടുത്തതായും സ്വത്ത് തിരിമറി നടത്തിയതായും നേരത്തെ നുസ്റത്ത് ജഹാൻ ആരോപിച്ചിരുന്നു. ''ഇന്ത്യയിൽ വ്യത്യസ്ത മതക്കാർക്കിടയിലെ വിവാഹത്തിന് പ്രത്യേക വിവാഹ നിയമ പ്രകാരം അനുമതി തേേടണ്ടത് ആവശ്യമാണെങ്കിലും ഉണ്ടായില്ല. കോടതി നിയമപ്രകാരം ഇത് വിവാഹമല്ല, ഒന്നിച്ചുള്ള ജീവിതം മാത്രമാണ്. അവിടെ വിവാഹ മോചനത്തിെൻറ പ്രശ്നം ഉദിക്കുന്നില്ല. ഞങ്ങൾ തമ്മിൽ നേരത്തെ പിരിഞ്ഞുജീവിക്കുകയാണ്. സ്വകാര്യ ജീവിതമായതിനാൽ പറയാതിരുന്നതാണ്''- നുസ്റത്ത് ജഹാൻ വാർത്താ കുറിപ്പിൽ പറഞ്ഞു. 

Tags:    
News Summary - Nikhil Jain reacts to Nusrat Jahan's statement on marriage, says filed for annulment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.