ന്യൂഡൽഹി: കശ്മീരിൽ 4ജി ഇൻറർനെറ്റ് സേവനം പുനഃസ്ഥാപിക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച പ്രത്യേക സമിതി. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. സമിതി രൂപവത്കരിച്ചില്ലെന്നാരോപിച്ച് ഫൗണ്ടേഷൻ ഒാഫ് മീഡിയ പ്രഫഷനൽസ് നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് കേന്ദ്രത്തിെൻറ വിശദീകരണം.
നിലവിലെ സാഹചര്യത്തിൽ 4ജി പുനഃസ്ഥാപിക്കേണ്ടതില്ലെന്ന് ജൂൺ 10ന് ചേർന്ന സമിതി യോഗത്തിൽ തീരുമാനിച്ചതായി കേന്ദ്രത്തിെൻറ സത്യവാങ്മൂലത്തിൽ പറയുന്നു. രണ്ടു മാസത്തിന് ശേഷം സമിതി വീണ്ടും യോഗം ചേരുമെന്നും അപ്പോൾ സ്ഥിതിഗതികൾ വീണ്ടും വിലയിരുത്തുമെന്നും കേന്ദ്രം വ്യക്തമാക്കി.
കോവിഡ് പശ്ചാത്തലത്തിൽ കശ്മീരിൽ 2ജി പര്യാപ്തമല്ലെന്നും 4ജി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഫ്രീഡം ഫോർ മീഡിയ പ്രഫഷനൽസ്, പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ ജമ്മു-കശ്മീർ എന്നിവർ സമർപ്പിച്ച ഹരജിയിലാണ് ഉന്നതാധികാര സമിതി രൂപവത്കരിക്കാൻ സുപ്രീംകോടതി നിർദേശിച്ചത്. സമിതി റിപ്പോർട്ട് കിട്ടിയ ശേഷം കേസിൽ തുടർ നടപടിയുണ്ടാവുകയെന്നായിരുന്നു വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.