ന്യൂഡൽഹി: നോയിഡയിൽ ഒാടുന്ന കാറിൽ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന വാർത്ത നിഷേധിച്ച് 24കാരി. യുവതി വാർത്ത നിഷേധിച്ച വിവരം നോയിഡ റൂറൽ എസ്.പി സുനിതിയാണ് ദേശീയ മാധ്യമങ്ങളെ അറിയിച്ചത്. ഇക്കാര്യം യുവതി പൊലീസിന് രേഖാമൂലം എഴുതി നൽകിയതായും എസ്.പി വ്യക്തമാക്കി.
ദേഷ്യം കൊണ്ടാണ് പരാതി നൽകിയതെന്ന് യുവതി നൽകിയ വിശദീകരണത്തിൽ പറയുന്നു. എന്നാൽ, ഭയം കൊണ്ടാണോ യുവതി നിലപാട് മാറ്റിയതെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച അർധരാത്രി നോയിഡയിൽ 24കാരിയെ ബലമായി കാറിൽ കയറ്റി കൂട്ടബലാത്സംഗം ചെയ്ത് പുറത്തേക്ക് വലിച്ചെറിഞ്ഞതായി പൊലീസ് അറിയിച്ചിരുന്നു. ഗോൾഫ് കോഴ്സ് മെട്രോസ്റ്റേഷന് സമീപമാണ് സംഭവം നടന്നുവെന്നായിരുന്നു വാർത്തകൾ.
ഒാേട്ടാറിക്ഷ കാത്തു നിൽക്കുകയായിരുന്ന യുവതിക്കരികിൽ കാർ നിർത്തി രണ്ടു പേർ ബലമായി വലിച്ചു കയറ്റി. ഡൽഹിയിലെയും നോയിഡയിലെയും വിവിധയിടങ്ങളിൽ യുവതിയുമായി കാറിൽ സഞ്ചരിച്ച പ്രതികൾ ബലാത്സംഗം ചെയ്തുവെന്നാണ് സിറ്റി പൊലീസ് സൂപ്രണ്ട് അരുൺകുമാർ സിങ് കഴിഞ്ഞ ദിവസം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.