നോട്ടുമാറ്റത്തിന് എന്തു കൊണ്ട് മാര്‍ച്ച് 31 വരെ സമയം നല്‍കിയില്ല -സുപ്രീംകോടതി

ന്യൂഡൽഹി: മാർച്ച് അവസാനം വരെ അസാധു നോട്ടുകൾ മാറ്റാമെന്ന ഉത്തരവിൽ നിന്ന് കേന്ദ്രസർക്കാർ പിന്നോട്ട് പോയത് എന്തിനെന്ന് സുപ്രീംകോടതി. ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്ന് കോടതി കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. മാർച്ച് അവസാനം വരെ അസാധു നോട്ടുകൾ നിക്ഷേപിക്കാൻ അനുമതി തേടി നൽകിയ പൊതുതാല്‍പര്യ ഹരജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ.

2016 നവംബർ എട്ടിനാണ് രാജ്യത്ത് നിലവിലുണ്ടായിരുന്ന 1000, 500 നോട്ടുകൾ കേന്ദ്രസർക്കാർ അസാധുവാക്കിയത്. ശേഷം നിരോധിച്ച നോട്ടുകൾ മാറ്റി വാങ്ങാൻ മാര്‍ച്ച് 31 വരെ സമയം നൽകിയിരുന്നെങ്കിലും ഡിസംബർ 31ലേക്ക് സമയം ചുരുക്കുകയായിരുന്നു.

Tags:    
News Summary - note ban supreme court criticise to central government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.