വാഷിങ്ടൺ: ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളുടെ പ്രാദേശിക സഹകരണ സഖ്യത്തിൽ (സാർക്) അംഗ രാജ്യങ്ങളുടെ വിപുലീകരണ സാധ്യതകൾ തേടി പാകിസ്താൻ രംഗത്ത്. ഇന്ത്യ ഉൾപ്പെടെയുള്ള അഞ്ച് അംഗ രാജ്യങ്ങളുടെ ബഹിഷ്കരണത്തെ തുടർന്ന് ഇസ്ലാമാബാദിൽ നടക്കാനിരുന്ന 19ാമത് ഉച്ചകോടി നിർത്തിവെച്ച സാഹചര്യത്തിലാണ് സാർകിെൻറ വിപുലീകരണത്തിന് പാകിസ്താൻ കൂടിയാലോചന നടത്തുന്നത്.
ന്യൂയോർക്കിൽ അഞ്ചുദിവസത്തെ ഒൗദ്യോഗിക സന്ദർശനത്തിനെത്തിയ പാക് പ്രതിനിധി മുഷാഹിദ്ഹുസൈനാണ് ഇക്കാര്യം മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ അറിയിച്ചത്. ചൈന, ഇറാൻ തുടങ്ങിയ രാജ്യങ്ങളെയും മറ്റ് മധ്യേഷ്യൻ റിപ്പബളിക്കുകളെയും ഉൾപ്പെടുത്തി സഖ്യം വലുതാക്കാൻ ആഗ്രഹിക്കുന്നുണ്ട്.
ചൈന–പാകിസ്താൻ സാമ്പത്തിക ഇടനാഴി ദക്ഷിണേഷ്യയെയും മധ്യ ഏഷ്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഘടകമാണ്. പാകിസ്താനിലെ ആഴക്കടൽ തുറമുഖമായ ഗ്വദാർ തുറമുഖം ചൈനക്ക് മാത്രമല്ല മധ്യ ഏഷ്യൻ രാജ്യങ്ങൾക്കും പ്രധാനപ്പെട്ട ഒന്നാണ്. സാർകിൽ കൂടുതൽ അംഗരാജ്യങ്ങളെ ഉൾപ്പെടുത്താനുള്ള നടപടിയിൽ ഇന്ത്യയും ഒരുമിക്കണം. എന്നാൽ ഇന്ത്യ ഇക്കാര്യം സ്വീകരിക്കണമെന്നില്ലെന്നും ഹുസൈൻ പറഞ്ഞു.
ഉറി ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ ഇന്ത്യ ഇസ്ലമാബാദിലെ ഉച്ചകോടി ബഹിഷ്കരിച്ചതിനെ തുടർന്നാണ് രാജ്യത്തോട് െഎക്യദാർഢ്യം പ്രഖ്യാപിച്ച് ശ്രീലങ്ക ഉൾപ്പെടെയുള്ള അംഗരാജ്യങ്ങൾ ഉച്ചകോടിയിൽ നിന്ന് പിൻമാറിയത്. തുടർന്ന് നവംബര്‍ ഒമ്പതിനും പത്തിനും ഇസ്ലാമാബാദില് ചേരേണ്ടിയിരുന്ന പത്തൊമ്പതാമത് ഉച്ചകോടി നിര്‍ത്തിവക്കുകയായിരുന്നു. ഇന്ത്യയുടെ സ്വാധീനമില്ലാത്ത രാജ്യങ്ങളെ ഉൾപ്പെടുത്തി ദക്ഷിണേഷ്യൻ സഖ്യത്തെ വിപുലീകരിക്കാനാണ് പാക്നയതന്ത്രജ്ഞരുടെ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.