നൂപുർ ശർമ

നൂപുർ ശർമക്കെതിരെ മൂന്നു സംസ്ഥാനങ്ങളിൽ കേസ്

മുംബൈ: പ്രവാചക നിന്ദ പ്രസ്താവനയിൽ ബി.ജെ.പി നേതാക്കളായ നൂപുർ ശർമ, നവീൻകുമാർ ജിൻഡാൽ എന്നിവർക്കെതിരെ മൂന്നു സംസ്ഥാനങ്ങളിൽ കേസ്. മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ജമ്മു-കശ്മീർ എന്നിവിടങ്ങളിലാണ് നടപടി.

മഹാരാഷ്ട്രയിലെ മുംബൈ, താനെ, മുംബ്ര എന്നിവിടങ്ങളിൽ കേസുണ്ട്. താനെയിലെ ഭീവണ്ടി പൊലീസ് മുമ്പാകെ നൂപുർ തിങ്കളാഴ്ചയും നവീൻ കുമാർ ബുധനാഴ്ചയും ഹാജരാകാൻ സമൻസും അയച്ചിട്ടുണ്ട്. മുംബ്ര പൊലീസിൽ 22 നും മുംബൈ പൊലീസ് മുമ്പാകെ 25 നും ഹാജരാകണം.

പശ്ചിമ ബംഗാളിലെ പൂർവ മേദിനിപുർ ജില്ലയിലെ കോണ്ടെ പൊലീസ് സ്റ്റേഷനിൽ അബു സുഹൈൽ എന്നൊരു അഭിഭാഷകനാണ് ഇരുവർക്കുമെതിരെ കേസ് െകാടുത്തത്. കശ്മീരിലെ ശ്രീനഗറിൽ അഡ്വ. മുഹമ്മദ് അശ്റഫ് ഭട്ട് ആണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് പരാതി നൽകിയത്. അദ്ദേഹം പരാതി സിറ്റി മജിസ്ട്രേറ്റിന് കൈമാറി.

Tags:    
News Summary - Prophet remark row: Case Against Nupur Sharma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.