ബംഗളൂരു: കശ്മീരിൽ ഇന്ത്യൻ ജവാന്മാർക്കുനേരെ നടന്ന ഭീകരാക്രമണത്തിന് അനുകൂലമ ായി പ്രതികരിച്ച എട്ടുപേർക്കെതിരെ കേസ്. ഭീകരാക്രമണം നടത്തിയ ആദിൽ അഹ്മദ് ഡാറിന െ പ്രശംസിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട രണ്ടു കശ്മീരി യുവാക്കൾക്കെതിരെയും ഹാവേരി, റായ്ച്ചൂർ ജില്ലകളിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കിയ ഏഴുപേർക്കെ തിരെയുമാണ് കേസ്.
ഇന്ത്യൻ സൈന്യത്തെ അവഹേളിക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ട ബംഗളൂരുവിൽ എൻജിനീയറിങ് വിദ്യാർഥിയായ കശ്മീർ സ്വദേശി താഹിർ ഷഹ്സാദ് ലത്തീഫ് (22) ആണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, ഇരുവിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി.
ആക്രമണത്തെ അനുകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ബാംഗ്ലൂർ സർവകലാശാല മുൻ വിദ്യാർഥിയും കശ്മീർ സ്വദേശിയുമായ ആബിദ് മാലിക്കിനെതിരെ കേസെടുത്തു. ബംഗളൂരുവിൽ ഇവൻറ് മാനേജ്മെൻറ് കമ്പനിയിൽ ജോലിചെയ്തിരുന്ന യുവാവ് ആറുമാസം മുമ്പ് നാട്ടിലേക്ക് മടങ്ങിയതായാണ് വിവരം. വി.എച്ച്.പി നേതാവ് ഗിരീഷ് ഭരദ്വാജിെൻറ പരാതിയിലാണ് കേസെടുത്തത്. തുടർന്ന് ഫേസ്ബുക്ക് അധികൃതർ ഇയാളുടെ അക്കൗണ്ട് പൂട്ടി. ‘യഥാർഥ സർജിക്കൽ അറ്റാക്ക്’ എന്ന അടിക്കുറിപ്പോടെ ആക്രമണത്തിെൻറ ചാനൽ ദൃശ്യങ്ങൾ യുവാവ് പോസ്റ്റ് ചെയ്യുകയായിരുന്നു. യുവാവിനെതിരെ കേെസടുത്ത് ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി.
റായ്ച്ചൂർ ജില്ലയിലെ മസ്കിയിൽ താലിഖാൻ മസ്ജിദിന് സമീപം പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന പരാതിയിലാണ് ആറുപേർക്കെതിരെ കേെസടുത്തതെന്ന് മസ്കി എസ്.െഎ. ചെന്നയ്യ ഹിരേമത് പറഞ്ഞു. മഹന്തേഷ് ബജന്ത്രി എന്നയാളുടെ പരാതിയിലാണ് നടപടി. പുൽവാമ ഭീകരാക്രമണത്തെ ചിലർ ആഘോഷിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ താലിഖാൻ വില്ലേജിൽ സംഘർഷാവസ്ഥ രൂപപ്പെട്ടു. സമീപത്തെ പള്ളിക്കുനേരെ ആക്രമണത്തിന് ശ്രമം നടന്നു.
ഇരുവിഭാഗങ്ങൾ തമ്മിലെ സംഘർഷം ഒഴിവാക്കുന്നതിന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി. പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കിയ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി റായ്ച്ചൂർ എസ്.പി കിഷോരിബാബു അറിയിച്ചു. ഹാവേരി ജില്ലയിലെ ദേവഗിരിയിൽ സി.ആർ.പി.എഫ് ജവാന്മാർക്ക് ആദരമർപ്പിച്ച് നടന്ന പരിപാടിക്കിടെ പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കിയതിന് അഹ്മദ് അലി കരിമാട്ടിഹള്ളി (36) എന്നയാളും അറസ്റ്റിലായി. ഇയാൾക്കെതിരെ ദേശദ്രോഹക്കുറ്റം ചുമത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.