ജയ്പൂർ: രാജസ്ഥാനിലെ ദൗസ ജില്ലയിലെ കൂട്ടബലാത്സംഗക്കേസിൽ കോൺഗ്രസ് എം.എൽ.എ ജോഹാരി ലാൽ മീണയുടെ മകനുൾപ്പടെയുള്ള അഞ്ച് പ്രതികൾക്കും തുക്കുകയർ വിധിക്കണമെന്ന് ഇരയായ പെൺകുട്ടി. പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെങ്കിൽ കൂടുതൽ പെൺകുട്ടികൾ ബലാത്സംഗത്തിനിരയാകേണ്ടി വരുമെന്നും ഇവർ കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസമാണ് പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ കോൺഗ്രസ് എം.എൽ.എയുടെ മകനുൾപ്പെടെ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തത്.
എം.എൽ.എയുടെ മകനും സുഹൃത്തുക്കളും ചേർന്ന് ഹോട്ടലിൽ വെച്ച് തന്നെ ബലാത്സംഗം ചെയ്യുകയും അശ്ലീല വീഡിയോകൾ പകർത്തുകയും ചെയ്‌തെന്ന് പെൺകുട്ടി പറഞ്ഞു. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപയും ആഭരണങ്ങളും പ്രതികൾ തട്ടിയെടുത്തതായും പെൺകുട്ടിയുടെ കുടുംബം പൊലീസിന് നൽകിയ പരാതിയിൽ വെളിപ്പെടുത്തി.
മുഖ്യപ്രതി വിവേക് ബലാത്സംഗ വീഡിയോ പകർത്തി ഒരു വർഷത്തോളമാണ് പെൺകുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്തത്. തുടർന്ന് ഇവരുടെ ആരോഗ്യം വഷളാവുകയും സംഭവം മാതാവിനോട് പറയുകയുമായിരുന്നു.
അതേസമയം, തന്‍റെ മകനെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ നിഷേധിച്ച് എം.എൽ.എ ജോഹരി ലാൽ മീണ രംഗത്തുവന്നിട്ടുണ്ട്. തന്റെ മകൻ നിരപരാധിയാണെന്നും അവനെ കള്ളക്കേസിൽ കുടുക്കി അകത്താക്കാനാണ് പെൺകുട്ടിയുടെ കുടുംബം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.