'ദയവായി വെറുതെ വിടണം, കള്ളക്കഥകൾ പ്രചരിപ്പിക്കുന്നത് നിർത്തണം' വിവാഹമോചന വാർത്തകളിൽ പ്രതികരിച്ച് സാമന്ത

ഹൈദരാബാദ്: തന്‍റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് കള്ളക്കഥകൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്ന് തെന്നിന്ത്യൻ നടി സാമന്ത. സാമന്തയും നാഗ ചൈതന്യയും തമ്മിൽ വേർപിരിയുകയാണെന്ന് പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് സാമന്തയുടെ പ്രതികരണം.

വിവാഹമോചനം വേദനനിറഞ്ഞ അനുഭവമാണ്. എന്നാല്‍ തുടര്‍ച്ചയായി വരുന്ന കള്ളപ്രചരണങ്ങളില്‍ താന്‍ തകര്‍ന്നുപോകില്ലെന്ന് സാമന്ത വ്യക്തമാക്കി.

വിവാഹ മോചനത്തിന് ശേഷം തനിക്ക് ലഭിച്ച പിന്തുണയെ സ്വീകരിക്കുന്നുവെന്നും സാമന്ത അറിയിച്ചു. തന്റെ വിവാഹ മോചനത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് അടിസ്ഥാനരഹിതവുമായ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നവരെ വിമർശിക്കുകയും ചെയ്തു.

'വിവാഹമോചനം വേദനനിറഞ്ഞ അനുഭവമാണ്. ആ മുറിവുണങ്ങാന്‍ സമയം അനുവദിച്ച് എന്നെ വെറുതെ വിടണം.



എനിക്ക് പ്രണയങ്ങള്‍ ഉണ്ടായിരുന്നുവെന്നും കുട്ടികളെ വേണ്ടെന്ന് പറഞ്ഞുവെന്നും അവസാരവാദിയാണെന്നും ഗര്‍ഭച്ഛിദ്രം നടത്തിയെന്നുമാണ് എന്നെക്കുറിച്ച് ചിലർ പ്രചരിപ്പിക്കുന്നത്.

ഞാന്‍ നിങ്ങള്‍ക്ക് വാക്ക് തരുന്നു, ഇതുകൊണ്ടൊന്നും എന്നെ തകർക്കാനാകില്ല.' -സാമന്ത കുറിച്ചു.


2018 ലാണ് നാഗചൈതന്യയും സാമന്തയും വിവാഹിതരായത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേര്‍പിരിയുന്നത്. 

Tags:    
News Summary - Samantha Ruth Prabhu On "False Rumours"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.