ന്യൂഡൽഹി: ഹിന്ദുക്കളുടെ താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പാർട്ടികൾക്ക് മാത്രമേ വോട്ട് നൽകാവുവെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ വീണ്ടും വിദ്വേഷ പ്രസ്താവനയുമായി വി.ഡി സവർക്കറുടെ ചെറുമകൻ രഞ്ജിത് സവർക്കർ. മുസ്‍ലിം സമൂഹത്തെ സാമ്പത്തികമായി ബഹിഷ്‍കരിക്കണമെന്നാണ് രഞ്ജിത് സവർക്കറുടെ ആവശ്യം. ഹിന്ദുക്കൾ ഹിന്ദുക്കളുമായി മാത്രമേ വ്യാപാരം നടത്താവുവെന്ന് അദ്ദേഹംപറഞ്ഞു.
ഗോവയിൽ ആറു ദിവസം നീണ്ടുനിൽക്കുന്ന വൈശവിക് ഹിന്ദു രാഷ്ട്ര മഹോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് രഞ്ജിത് സവർക്കറുടെ പ്രസ്താവന. ഹിന്ദു ജനജാഗ്രിതി സമിതിയാണ് പരിപാടി സംഘടിപ്പിച്ചത്. സനാതൻ സൻസ്ത എന്ന ഹിന്ദു തീവ്ര സംഘടനയോട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് ഹിന്ദു ജനജാഗ്രിതി സമിതി. നരേന്ദ്ര ധബോൽക്കർ വധത്തിൽ പ്രതികളായത് സനാതൻ സൻസ്തയുടെ പ്രവർത്തകരാണ്.
മുസ്‍ലിം വ്യാപാരികളിൽ നിന്നും ഇറച്ചി വാങ്ങരുത്. ഇതിനൊപ്പം കച്ചവടം ഹിന്ദുക്കൾ തമ്മിൽ മാത്രമാവണമെന്നും രഞ്ജിത് സവർക്കർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.