ന്യൂഡൽഹി: മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ത്രിപുരയിൽ ബി.ജെ.പിക്ക് മുൻതൂക്കമെന്ന് എക്സിറ്റ് പോൾ. നാഗാലാൻഡിൽ എൻ.ഡി.പി.പി-ബി.ജെ.പി സഖ്യം അധികാരത്തിലെത്തും. മേഘാലയയിൽ തൂക്കുസഭയാണ് പ്രവചിക്കുന്നത്.
2018ലെ തെരഞ്ഞെടുപ്പിൽ ത്രിപുരയിൽ 36 സീറ്റ് നേടി അധികാരത്തിലെത്തിയ ബി.ജെ.പി ഭരണം നിലനിർത്തുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോളുകളും പറയുന്നു. വിവിധ എക്സിറ്റ് പോളുകൾ കണക്കിലെടുക്കുമ്പോൾ ബി.ജെ.പിക്ക് ശരാശരി 32 സീറ്റും ഇടത്- കോൺഗ്രസ് സഖ്യത്തിന് 15ഉം ടിപ്ര മോതക്ക് 12ഉം സീറ്റുമാണ് കണക്കുകൂട്ടുന്നത്. നാഗാലാൻഡിൽ ബി.ജെ.പി-എൻ.ഡി.പി.പി സഖ്യം 42ഉം നാഗാ പീപ്ൾസ് ഫ്രണ്ട് ആറും കോൺഗ്രസ് ഒന്നും സീറ്റ് നേടും. മേഘാലയയിൽ നാഷനൽ പീപ്ൾസ് പാർട്ടി (എൻ.പി.പി) 20, തൃണമൂൽ കോൺഗ്രസ് (ടി.എം.സി) 11, ബി.ജെ.പി ആറ് എന്നിങ്ങനെ സീറ്റ് നേടുമെന്നാണ് എക്സിറ്റ്പോളുകളുടെ ശരാശരി ഫലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.