ബാബറി മസ്ജിദ് കേസ്: അന്തിമവാദം ഡിസംബർ അഞ്ചിന് തുടങ്ങും

ന്യൂഡൽഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയെ ചൊല്ലിയുള്ള തർക്കവുമായി ബന്ധപ്പെട്ട കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാറിെൻറ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ഇതുമായി ബന്ധപ്പെട്ട 13 അപ്പീലുകൾ ബാബരി മസ്ജിദ് തകർത്തതിെൻറ 25ാം വാർഷികത്തിെൻറ തലേന്ന് മുതൽ വാദം കേൾക്കാനും സുപ്രീംകോടതി തീരുമാനിച്ചു.

സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാഡ, രാം ലല്ല അടക്കം 13 കക്ഷികളുള്ള  കേസ് നിയുക്ത ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ്. അബ്ദുൽ നസീർ എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ചിലാണ് വാദം. ഡിസംബർ അഞ്ചിന് ആരംഭിക്കുന്ന വാദം കേൾക്കൽ ക്രിസ്മസ് അവധിക്ക് കോടതി അടക്കും  വരെ തുടരും.  

വാക്കാലുള്ള തെളിവുകളുടെ പരിഭാഷ 10 ദിവസത്തിനകം സമർപ്പിക്കുന്നതിന് സുപ്രീംകോടതി ഉത്തർപ്രദേശ് സർക്കാറിനെ നിയോഗിച്ചു. വിചാരണ എളുപ്പത്തിലാക്കാനുള്ള ആവേശം കോടതിമുറിയിൽ തെന്ന പ്രകടിപ്പിച്ച ഉത്തർപ്രദേശിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത നാലാഴ്ച കൊണ്ടുതന്നെ ഇവയെല്ലാം തങ്ങൾ പരിഭാഷപ്പെടുത്തി തരാമെന്നും പറഞ്ഞു. കക്ഷികൾ തങ്ങൾക്കാവശ്യമുള്ള രേഖകൾ പരിഭാഷപ്പെടുത്തി നൽകെട്ട എന്ന നിലപാടാണ് ഉത്തർപ്രദേശ് സർക്കാർ ആദ്യം സ്വീകരിച്ചത്. എന്നാൽ, ഇതിനെ സുന്നി വഖഫ് ബോർഡ് അടക്കം എതിർകക്ഷികൾക്ക് േവണ്ടി ഹാജരായ കപിൽ സിബൽ, രാജീവ് ധവാൻ, അനൂപ് ചൗധരി എന്നിവർ ശക്തമായി എതിർത്തു. 

ഏഴുവർഷമായി പരിഭാഷ പൂർത്തിയാകാത്തതിന് സുപ്രീംകോടതി ഇരു വിഭാഗം കക്ഷികളെയും കുറ്റപ്പെടുത്തി. ഇൗ ഏഴുവർഷം എന്തെടുക്കുകയായിരുന്നുവെന്ന് സുപ്രീംകോടതി ചോദിച്ചു. അലഹബാദ് െെഹകോടതിയിൽ സമർപ്പിച്ച രേഖകൾതന്നെയാണിവ. 

ആദ്യം ഭൂമി തർക്കവുമായി ബന്ധപ്പെട്ട അപ്പീലുകൾ പരിഗണിക്കുമെന്ന് പറഞ്ഞ ജസ്റ്റിസ് ദീപക് മിശ്ര അതിന് ശേഷം രാമക്ഷേത്ര നിർമാണം എളുപ്പമാക്കാൻ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ്  സുബ്രഹ്മണ്യം സ്വാമി സമർപ്പിച്ച ഹരജിയും പരിഗണിക്കുമെന്ന് വ്യക്തമാക്കി. 

Tags:    
News Summary - SC to Begin Final Hearing Over Title Dispute on Dec 5-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.