\മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ വിഭാഗീയത വളർത്തുന്ന പരാമർശം നടത്തിയ ജെ.എൻ.യു ഗവേഷക വിദ്യാർഥി ശർജീൽ ഇമാമിനെ പോലുള്ള ‘കീടങ്ങളെ’ഉടൻ നശിപ്പിക്കണമെന്ന് ശിവസേന ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.
മുഖപത്രമായ ‘സാമ്ന’യിലെ മുഖപ്രസംഗത്തിലാണ് ശർജീൽ ഇമാമിനെ അറസ്റ്റ് ചെയ്ത നടപടിയെ പിന്തുണച്ച് ശിവസേന രംഗത്തെത്തിയത്. ‘ചിക്കൻസ് നെക്ക്’ (ബംഗാളിലെ സിലിഗുരിയില്‍നിന്ന് അസമിലെ ഗുവഹത്തിയെ ബന്ധിപ്പിക്കുന്ന 22 കിലോമീറ്റർ സിലിഗുരി കോറിഡോർ) പിടിച്ചെടുത്ത് ഇന്ത്യയെ ഭിന്നിപ്പിക്കാനാണ് ശർജീൽ ആഗ്രഹിക്കുന്നത്. അയാളുടെ കൈ വെട്ടിയെടുത്ത് ‘ചിക്കൻസ് നെക്കി’ൽ പ്രദർശിപ്പിക്കുകയാണ് വേണ്ടത്. ഇത്തരം കീടങ്ങളെ ആഭ്യന്തര മന്ത്രി അമിത് ഷാ പെട്ടന്ന് നശിപ്പിക്കണം. അതേസമയം ശര്ജീലിെൻറ പേര് രാഷ്ട്രീയ താല്‍പര്യത്തിന് ഉപയോഗിക്കുന്നതില്‍ നിന്ന് അമിത് ഷാ വിട്ടുനില്‍ക്കുകയും വേണം’- എഡിറ്റോറിയലില്‍ ശിവസേന പറയുന്നു.
സി.എ.എക്കെതിരായി രാജ്യത്തുടനീളം നടക്കുന്ന സമാധാനപരമായ പ്രക്ഷോഭങ്ങള്‍ക്ക് ശര്ജീലിെൻറ പ്രസ്താവനയിലൂടെ മങ്ങലേറ്റു. സി.എ.എക്കെതിരായ പ്രക്ഷോഭങ്ങളിലൊന്നും ആരും ഇത്തരം രാജ്യവിരുദ്ധ പ്രസ്താവനകൾ നടത്തിയിട്ടില്ല. ശർജീലിനെ പോലുള്ള ആളുകൾ കാരണം ഒന്നും ചെയ്യാതെ തന്നെ ഡൽഹി തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാണിക്കാനുള്ള വിഷയങ്ങൾ ബി.ജെ.പിക്ക് ലഭിക്കുകയാണ്.
രാജ്യത്തിെൻറ സാമൂഹികവും മതപരവുമായ ഐക്യമാണ് ഇത്തരം പ്രസ്താവനകളിലൂടെ ഇല്ലാതാകുന്നത്. വര്‍ഗസമരവും കലാപവും ആഭ്യന്തര യുദ്ധവും സൃഷ്ടിക്കാനുള്ള ഗൂഢാലോചന അണിയറയില്‍ നടക്കുന്നുണ്ട്. വിദ്യാസമ്പന്നരിലും സവര്‍ണ്ണരിലും തീവ്രവാദം വർധിപ്പിക്കുന്നതിന് ചിലര്‍ രാഷ്ട്രീയ വിഷം ഉപയോഗിക്കുകയാണ്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കുന്നതിനെ സർക്കാർ തടയണം. ഒരു ശര്‍ജീല്‍ ഇമാമിനെ മാത്രമേ അറസ്റ്റുചെയ്തിട്ടുള്ളൂ. ഇനി ശര്‍ജീല്‍ ഇമാമുകള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് സർക്കാറിെൻറ ഉത്തരവാദിത്തമാണെന്നും ‘സാമ്ന’ മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.