ലഖ്നോ (യു.പി): ബുലന്ദ്ശഹറിൽ ഗോവധം ആരോപിച്ച് സംഘ്പരിവാർ സംഘടനകൾ ആസൂത്രിതമായി നടത്തിയ ആക്രമണത്തിനിടെ പ ൊലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങ് കൊല്ലപ്പെട്ടത് സൈനികൻ ജീത്തു ഫൗജിയുെട വെടിയേറ്റെന്ന് സംശയം. ഇ തുസംബന്ധിച്ച് പൊലീസിന് സുപ്രധാന വിവരങ്ങൾ ലഭിച്ചു. ബുലന്ദ്ശഹറിന് സമീപം ഗ്രാമത്തിലെ കരിമ്പുപാടത്ത് കാല ിയുടെ അവശിഷ്ടം കണ്ടെത്തിയതിനെത്തുടർന്നാണ് തിങ്കളാഴ്ച അക്രമം നടന്നത്. കല്ലേറുകൊണ്ട സുബോധ്കുമാറിനെ ആശുപ ത്രിയിലേക്ക് നീക്കുേമ്പാഴാണ് തലക്ക് വെടിേയറ്റത്.
ആക്രമണത്തിെൻറ വിഡിയോ ദൃശ്യങ്ങളിൽ കശ്മീരിൽ സേവനം ചെയ്യുന്ന സൈനികൻ ജീത്തുവിനെ കാണാം. കൊലപാതകത്തിനുപിന്നിൽ ഇയാൾക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഗ്രാമീണർ നൽകിയ മൊഴിയാണ് കേസിൽ നിർണായക വഴിത്തിരിവായത്. സംഘർഷ സ്ഥലത്ത് എത്തിയ ജീത്തു വെടിയുതിർത്തെന്ന മൊഴി ലഭിച്ചതായി മീറത്ത് മേഖല െഎ.ജി രാം കുമാർ വാർത്ത ചാനലിനോട് പറഞ്ഞു. ജീത്തുവിെൻറ പങ്ക് എസ്.െഎ.ടി അന്വേഷിക്കുന്നുണ്ട്.
ഇൻസ്പെക്ടർ സുബോധ്കുമാറിെൻറ കൊലപാതകത്തിൽ അഞ്ചു പേരെകൂടി അറസ്റ്റ് ചെയ്തതായി െഎ.ജി എസ്.കെ. ഭഗത്ത് പറഞ്ഞു. ചന്ദ്ര, രോഹിത്, സോനു, നിതിൻ, ജിതേന്ദ്ര എന്നിരവരാണ് പിടിയിലായത്. ഇതോടെ ഒമ്പതുപേർ അറസ്റ്റിലായി. സിങിെൻറ കൊലപാതകത്തിൽ സൈനികൻ ജീത്തുവിനെ പ്രതിചേർത്തതായി അദ്ദേഹം പറഞ്ഞു. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് െഎ.ജി അറിയിച്ചു.
സംഘർഷം നടന്ന മഹാവ് ഗ്രാമത്തിലാണ് ജീത്തു താമസിക്കുന്നത്. സംഭവത്തിനുശേഷം കാണാതായ ഇയാളെ തേടി പൊലീസ് സംഘം ജമ്മു-കശ്മീരിലേക്ക് പോയി. കൊലപാതകം നടന്ന സമയത്ത് ജീത്തു സംഘർഷസ്ഥലത്ത് ഉണ്ടായിരുന്നതായി െപാലീസിനു വിവരം ലഭിച്ചു. പൊലീസ് സംഘത്തെ ആൾക്കൂട്ടം ആക്രമിക്കുന്നതിെൻറ നിരവധി വിഡിയോകൾ പുറത്തുവന്നു. ഒരു വിഡിയോയിൽ ജീത്തു ഫൗജിയോടു സാദൃശ്യമുള്ള ഒരാൾ സുബോധ് കുമാറിനു സമീപം നിൽക്കുന്നതും കാണാം.
അതിനിടെ, വിഡിയോ ദൃശ്യങ്ങളിൽനിന്നു ജീത്തുവിനെ തിരിച്ചറിയുന്നില്ലെന്ന് മാതാവ് രത്തൻ കൗർ പറഞ്ഞു. പൊലീസ് വീട്ടിൽ കയറി പരിശോധിച്ചെന്നും എന്നാൽ മകൻ കാർഗിലിലാണെന്ന് മറുപടി പറഞ്ഞതായും രത്തൻ കൗർ പറഞ്ഞു.
കലാപക്കേസിൽ കണ്ടാലറിയാവുന്ന 60പേർക്കെതിരെ എഫ്.െഎ.ആർ. രജിസ്റ്റർ ചെയ്ത പൊലീസ് 28 പേരെ തിരിച്ചറിഞ്ഞു. ഇതിൽ എട്ടുപേർ ബജ്റംഗ്ദൾ, വി.എച്ച്.പി, യുവമോർച്ച പ്രവർത്തകരാണ്. നാലു പേരെ അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ബജ്റംഗ്ദൾ നേതാവ് യോഗേഷ് രാജ് അറസ്റ്റിലായെന്ന റിപ്പോർട്ട് പൊലീസ് വീണ്ടും നിഷേധിച്ചു. ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.