യാത്രക്കിടെ 200ലേറെ വിമാനങ്ങളിൽ മോഷണം; പ്രതി അറസ്റ്റിൽ

ന്യൂഡൽഹി: വിമാനത്തിൽ സഹയാത്രികരുടെ ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുന്നത് പതിവാക്കിയ രാജേഷ് കപൂറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വർഷത്തിനിടെ 200ലധികം വിമാനങ്ങളിൽ ഇയാൾ ബാഗുകൾ തുറന്ന് മോഷണം നടത്തിയെന്ന് പൊലീസ് പറയുന്നു. മോഷ്ടിച്ച ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന പഹഡ്ഗഞ്ചിൽനിന്നാണ് രാജേഷ് കപൂറിനെ അറസ്റ്റ് ചെയ്തത്.

ആഭ്യന്തര വിമാനങ്ങളിൽ യാത്ര ചെയ്യുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതി. യാത്രക്കിടെ തന്റെ ബാഗിൽ നിന്നും എന്തെങ്കിലും എടുക്കുന്നുവെന്ന വ്യാജേന സമീപത്തുള്ള ബാഗുകൾ തുറന്ന് വിലപിടിപ്പുള്ള സാധനങ്ങൾ സ്വന്തം ബാഗിലേക്ക് മാറ്റും. യാത്രികർ വീടുകളിലും മറ്റും എത്തുമ്പോഴാണ് മോഷണം അറിയുക.

ഹൈദരാബാദിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രക്കിടെ സ്ത്രീയുടെ ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും അമൃത്സറിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രക്കിടെ ഒരാളുടെ 20 ലക്ഷത്തിന്റെ ആഭരണങ്ങൾ നഷ്ടപ്പെട്ട സംഭവത്തിലും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സി.സി.ടി.വി പരിശോധനയിൽ മോഷണങ്ങൾ നടന്ന രണ്ട് വിമാനങ്ങളിലും പ്രതി യാത്ര ചെയ്തത് തിരിച്ചറിഞ്ഞ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷണം നടത്തുന്ന ദിവസങ്ങളിൽ ഒന്നിലധികം തവണ വിമാന യാത്ര നടത്തും. പിടിക്കപ്പെടാതിരിക്കാൻ മരിച്ചുപോയ സഹോദരന്റെ പേരിൽ ടിക്കറ്റ് ബുക്ക് ചെയ്താണ് ഇയാൾ യാത്ര നടത്തിയിരുന്നത്.

Tags:    
News Summary - Stolen in flights; The accused was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.