ന്യൂഡൽഹി: കോവിഡ് നിയന്ത്രണവിധേയമായിട്ടും കാമ്പസ് തുറക്കാത്തതിൽ പ്രതിഷേധിച്ച് ഡൽഹി ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം. ബുധനാഴ്ച കാമ്പസിന്റെ പ്രധാന കവാടത്തിന് പുറത്ത് എസ്.ഐ.ഒവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
അതിനിടെ, സർവകലാശാല ഘട്ടംഘട്ടമായി തുറക്കുമെന്ന് വൈസ്ചാൻസലർ നജ്മ അക്തർ അറിയിച്ചു. വിദ്യാർഥികൾ കാമ്പസിൽ പ്രവേശിച്ചുകഴിഞ്ഞാൽ അവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.
കേരളത്തിലടക്കമുള്ള വിദ്യാർഥികൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാതെ മടങ്ങാൻ കഴിയില്ല. അതുകൊണ്ട് കുറച്ച് സമയം നൽകുമെന്നും വി.സി പറഞ്ഞു. ഡൽഹി സർവകലാശാല വിദ്യാർഥികൾ സമരം ചെയ്തതിനെ തുടർന്ന് ഫെബ്രുവരി 17 മുതൽ ക്ലാസുകൾ ആരംഭിക്കാൻ അധികൃർ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.