കേരളത്തെ വീണ്ടെടുക്കാൻ സുപ്രീംകോടതി ജഡ്ജിമാരും സംഭാവന ചെയ്തു

ന്യൂഡൽഹി: സുപ്രീംകോടതിയിലെ എല്ലാ ജഡ്ജിമാരും പ്രളയ ദുരിതാശ്വാസത്തിന് 25,000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ഒരു കേസ് പരിഗണിക്കുന്നതിനിടയിൽ ഇക്കാര്യം വ്യക്തമാക്കിയത്.

പാർലമെൻറ് അംഗങ്ങൾ അഭിഭാഷകർ ആയി പ്രാക്ടീസ് ചെയ്യുന്നതിന് എതിരായ ഹരജിയിൽ പുതുതായി കക്ഷി ചേരാൻ ഒരു സംഘടന നൽകിയ ഹരജി തള്ളുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇക്കാര്യം പറഞ്ഞത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അടുത്ത ബന്ധു പിനാക്കി മിശ്ര പാർലമെൻറ് അംഗമായതിനാൽ ഈ ഹരജി ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് കേൾക്കരുത് എന്ന് ആവശ്യപ്പെട്ടായിരുന്നു കക്ഷി ചേരാൻ അപേക്ഷ നൽകിയത്. ഇത്തരം ഒരു അപേക്ഷ ഫയൽ ചെയ്തവർക്ക് എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണം എന്ന് അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ ആവശ്യപ്പെട്ടു. 
 

Tags:    
News Summary - Supreme Court Judges To Contribute To Help Rebuild Rain-Ravaged Kerala- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.