ജമ്മുകാശ്മീരിലെ കത്വയിൽ ഭീകരരും സുരക്ഷാസേനയും ഏറ്റുമുട്ടി

ജമ്മുകാശ്മീരിലെ കത്വയിൽ ഭീകരരും സുരക്ഷാസേനയും ഏറ്റുമുട്ടി

ജമ്മുകാശ്മീർ: കത്വ ജില്ലയിൽ ഭീകരരും സുരക്ഷാസേനയും ഏറ്റുമുട്ടി. ഞായറാഴ്ച വൈകുന്നേരമാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്. സംശയാസ്പദമായ സാഹര്യത്തിൽ ഒരാളെ  കണ്ടെത്തിയതിനെതുടർന്ന് ഹീരാനഗർ സെക്ടറിലെ ഇൻഡോ-പാക് അതിർത്തിയിൽ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനെതുടർന്ന് കൂടുതൽ സേനാംഗങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്.

ഇന്ത്യൻ സൈന്യത്തിലെ റോമിയോഫോഴ്സും പൂഞ്ച് പൊലീസും ചേർന്നാണ് തിരച്ചിൽ തുടങ്ങിവച്ചത്. മറ്റൊരു സംഭവത്തിൽ ഡോഡ ജില്ലയിൽനിന്ന് പിടികൂടിയ ഭീകരവാദിയിൽ നിന്ന് പിസ്റ്റലും വെടിമരുന്നും പിടിച്ചെടുത്തതായി പൊലീസുദ്യോഗസ്ഥർ പൊലീസിനോട് പറഞ്ഞു. ശനിയാഴ്ച സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് നടത്തിയ സംയുക്ത തിരച്ചിലിലാണ് ഇവ കണ്ടെത്തിയത്. 

മാർച്ച് 21 ന് തീവ്രവാദികളെന്ന് സംശയിക്കുന്നവർ ജമ്മു കാശ്മീരിലെ രജൗരിയിൽ പൊലീസ് വഹനത്തിനുനേരെ ഗ്രനേഡാക്രമണം നടത്തിയിരുന്നു. ലക്ഷ്യം തെറ്റിയതിനാൽ ഗ്രനേഡ് റോഡിൽ വീണ് പൊട്ടി ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. 

Tags:    
News Summary - Terrosriosts and security force encounter in kathva district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.