ബംഗളുരു: കവർച്ചക്കായി ആളൊഴിഞ്ഞ വീട്ടിലെത്തിയയാൾ അവിടെ നിന്ന് മദ്യവും ഭക്ഷണവും കഴിച്ച ശേഷം ആതമഹത്യ ചെയ്തു. ഭക്ഷണവും മദ്യവും കഴിച്ച്, കുളിച്ച ശേഷം കവർച്ചകാരൻ അവിടെത്തന്നെ തൂങ്ങി മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ബംഗളുരുവിലെ ഇന്ദിരാ നഗറിലാണ് സംഭവം. ആളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ഭവനഭേദന കേസുകളില്‍ പ്രതിയായ കൊടിഹള്ളി നിവാസി അസം സ്വദേശിയായ ദിലീപ് ബഹദൂര്‍ എന്ന ദിലീപ് കുമാറിന്റെ മൃതദേഹമാണ് ഫ്‌ളാറ്റിനുള്ളില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടത്.
യാത്ര കഴിഞ്ഞ് എത്തിയ ദമ്പതികൾ അകത്തുനിന്ന് പൂട്ടിയ വാതിൽ കണ്ട് പൊലീസിനെ വിളിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്.
രണ്ടു ദിവസം മുമ്പ് ഇയാള്‍ വീട്ടിലെത്തിയിട്ടുണ്ട്. പിന്നീട് അയാള്‍ അവിടെത്തന്നെ താമസിക്കുകയും ഭക്ഷണം പാകം ചെയ്തത് കഴിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. കുളിച്ചശേഷം കിടന്നുറങ്ങി ഉണര്‍ന്ന ഇയാള്‍ വീണ്ടും മദ്യപിച്ച് പൂജാമുറിയിലെത്തി ജീവനൊടുക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നും സംഭവം അന്വേഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.