മുംബൈ: നഗരത്തിൽ കോവിഡിന്‍റെ മൂന്നാം തരംഗം തുടങ്ങിയെന്ന് ടാസ്ക്ഫോഴ്സ് അംഗം ഡോ.ശശാങ്ക് ജോഷി. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം. മുംബൈയിൽ വീണ്ടും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 2500ലെത്തിയത് ആശങ്കക്ക് വകനൽകുന്നില്ലെങ്കിലും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം നിർദേശിച്ചു.
നിലവിൽ നാല് ദിവസത്തിലൊരിക്കലാണ് മുംബൈയിൽ കേസുകൾ ഇരട്ടിയാകുന്നത്. ഡെൽറ്റ മാറി അവിടേക്ക് ഒമിക്രോൺ എത്തുകയാണ്. അതുകൊണ്ടാണ് മൂന്നാം തരംഗം തുടങ്ങിയെന്ന് പറയുന്നത്. അതേസമയം, മുംബൈയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 10,000 കടന്നേക്കാമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.
ഇന്ത്യയിലും രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായേക്കാം. എന്നാൽ, ആറ് മാസത്തിനുള്ളിൽ തന്നെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകും. നിലവിലെ കോവിഡ് വ്യാപനത്തിൽ ആശങ്കക്ക് വകയില്ലെന്നും വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.