ട്രെയിനിലെ വിദ്വേഷ കൂട്ടക്കൊല: പ്രതിക്കെതിരെ മതസ്പർധ വകുപ്പ് ചുമത്തി

മുംബൈ: മുംബൈ-ജെയ്പൂർ സെൻട്രൽ എക്‍സ്പ്രസ് ട്രെയിനിൽ വിദ്വേഷ കൂട്ടക്കൊല നടത്തിയ കേസിലെ പ്രതി ചേതൻ സിങ്ങിനെതിരെ മതസ്പർധ വകുപ്പ് ചുമത്തി. റെയിൽവേ പൊലീസിന്റെ ആവശ്യപ്രകാരം കസ്റ്റഡി ആഗസ്റ്റ് 11 വരെ നീട്ടുകയും ചെയ്തിട്ടുണ്ട്. നേരത്തെ ഇയാൾക്കെതിരെ കൊലപാതക കുറ്റവും ആയുധ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസെടുത്തിരുന്നു.

ജൂലൈ 31ന് പുലർച്ചെയായിരുന്നു രാജ്യത്തെ ഞെട്ടിച്ച കൂട്ടക്കൊല. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ടിക്കാറാം മീണയെ കൊലപ്പെടുത്തിയ ശേഷം അടുത്ത കോച്ചുകളിലെത്തി മുസ്‍ലിം യാത്രക്കാരെ തെരഞ്ഞുപിടിച്ച് വെടിയുതിർക്കുകയായിരുന്നു. അസ്ഗർ അബ്ബാസ് അലി, അബ്ദുൽഖാദർ മുഹമ്മദ് ഹുസൈൻ, സയ്യിദ് സൈഫുദ്ദീൻ എന്നിവരാണ് കൊല്ലപ്പെട്ടത്. രക്തത്തിൽ കുളിച്ചുകിടന്ന മൃതദേഹങ്ങൾക്ക് സമീപം നിന്ന് ‘ഇന്ത്യയിൽ ജീവിക്കണമെങ്കിൽ മോദിക്കും യോഗിക്കും മാത്രം വോട്ടുചെയ്യുക’ എന്ന് പ്രതി പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കൊലപാതകത്തിന് ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ റെയിൽവേ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

Tags:    
News Summary - Train shooting: Accused cop now charged with promoting enmity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.