ഉന്നാവോ(യു.പി): 11ാം വയസ്സിൽ തെൻറ ശരീരത്തിേനറ്റ സ്പർശം ആ പെൺകുട്ടി അറപ്പോടെയാണ് ഒാർക്കുന്നത്. ഒന്നും പുറത്തുപറയേണ്ട എന്നായിരുന്നു അമ്മയുടെ പേടി നിറഞ്ഞ ഉപദേശം. ഗ്രാമത്തിലെ കിരീടം വെക്കാത്ത രാജാവായ രാഷ്ട്രീയനേതാവിനെതിരെ ആരോട്, എങ്ങനെ പരാതിപ്പെടണമെന്നറിയില്ലായിരുന്നു. ഇപ്പോഴാണ്, ധൈര്യം വന്നത്... യു.പിയിലെ ഉന്നാവോയിൽ ബലാത്സംഗത്തിനിരയായ 17കാരിയാണ് വർഷങ്ങളായി തുടരുന്ന പീഡനകഥ ഒാൺലൈൻ മാധ്യമമായ ‘ദി പ്രിൻറി’നോട് വെളിപ്പെടുത്തിയത്. ബങ്കർമൗ മണ്ഡലത്തിലെ ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെങ്കാറിനും സഹോദരങ്ങൾക്കുമെതിരെയാണ് ആരോപണം. 15 ലേറെ വർഷമായി എം.എൽ.എയായ സെങ്കാറിെൻറ വീട്ടിലെ ജോലിക്കാരനായിരുന്നു പെൺകുട്ടിയുടെ അച്ഛൻ. ‘ചീത്ത കൂട്ടുകെട്ടിൽ’ നിന്ന് രക്ഷിക്കാമെന്നുപറഞ്ഞ് കുട്ടിയായിരുന്ന തന്നെ ഇയാൾ മുറിയിൽ മണിക്കൂറുകളോളം അടച്ചിട്ട് പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി പറയുന്നു. തുടർച്ചയായ പീഡനത്തെതുടർന്ന് എട്ടാം ക്ലാസിൽ പഠനം ഉപേക്ഷിക്കേണ്ടിവന്നു.
ജോലി വാങ്ങിക്കൊടുക്കാമെന്നുപറഞ്ഞാണ് 2017 ജൂൺ നാലിന് എം.എൽ.എ തന്നെ വീട്ടിലേക്കുവിളിപ്പിച്ചത്. സഹായികളെ കാവൽ നിർത്തിയായിരുന്നു ബലാത്സംഗം. അലറിക്കരഞ്ഞിട്ടും ആരും സഹായത്തിനെത്തിയില്ല. തെൻറ കണ്ണീർ തുടച്ച്, ജോലി വാങ്ങിത്തരാമെന്ന് അയാൾ ഉറപ്പുനൽകി. പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ അച്ഛനെയും നാലുവയസ്സായ സഹോദരനെയും കൊല്ലുമെന്നായിരുന്നു ഭീഷണി. ഒരാഴ്ചക്കുശേഷം വാഹനത്തിലെത്തിയ എം.എൽ.എയുടെ ഗുണ്ടാസംഘം തന്നെ തട്ടിക്കൊണ്ടുപോയതായി പെൺകുട്ടി പറഞ്ഞു. ഒമ്പതുദിവസം മയക്കിക്കിടത്തി വിവിധ സ്ഥലങ്ങളിൽ കൂട്ടബലാത്സംഗത്തിനിരയാക്കി. പീഡനത്തിനുശേഷം സംഘം തന്നെ വിൽക്കാനും ശ്രമിച്ചു. 60,000 രൂപക്ക് ഇടപാട് നിശ്ചയിച്ചു. അമ്മയുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയതിനാൽ വിൽപന നടന്നില്ല.
മകൾ ആരുടെയെങ്കിലും കൂടെ ഒാടിപ്പോയതായിരിക്കുമെന്നാണ് പൊലീസ് അമ്മയോട് പറഞ്ഞത്. രക്ഷപ്പെട്ടതിന് അഞ്ചുദിവസം കഴിഞ്ഞാണ് മെഡിക്കൽ പരിശോധന നടത്തിയത്. പിന്നീട് പെൺകുട്ടി ഡൽഹിയിൽ അമ്മാവെൻറയടുത്ത് പോയി. അദ്ദേഹത്തിെൻറ സഹായത്തോടെയാണ് പെൺകുട്ടി ഗ്രാമത്തിലെത്തി എം.എൽ.എക്കെതിരെ നിയമനടപടി തുടങ്ങിയത്. പരാതി പൊലീസ് സ്വീകരിച്ചില്ല. 2017ൽ നൽകിയ മൊഴിയിൽ പെൺകുട്ടി എം.എൽ.എയുടെ പേര് പറഞ്ഞിട്ടില്ലെന്നായിരുന്നു പൊലീസ് ന്യായം. തുടർന്ന് എം.എൽ.എക്കെതിരെ േകസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഇതിനിടെ, പ്രശ്നം ഒത്തുതീർക്കാൻ പെൺകുട്ടിയെ വിവാഹം ചെയ്യാമെന്ന വാഗ്ദാനവുമായി എം.എൽ.എ എത്തി. എന്നാൽ, കീഴടങ്ങാൻ പെൺകുട്ടി തയാറായിരുന്നില്ല. എട്ടുമാസമായിട്ടും കേസെടുക്കാത്തതിനെതുടർന്നാണ് കഴിഞ്ഞ ഞായറാഴ്ച പെൺകുട്ടിയും കുടുംബവും മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ വീടിനുമുന്നിൽ ആത്മാഹുതി ശ്രമം നടത്തിയത്. ഇതിനിടെ, കേസ് പിൻവലിക്കണമെന്നാവശ്യെപ്പട്ട് സെങ്കാറിെൻറ സഹോദരൻ അതുൽ സിങ്ങും സംഘവും അച്ഛനെ ക്രൂരമായി മർദിച്ചു. കള്ളക്കേസിൽ കുടുക്കി അറസ്റ്റുചെയ്ത 50കാരനായ അച്ഛൻ ക്രൂരമർദനത്തിനൊടുവിൽ കഴിഞ്ഞ തിങ്കളാഴ്ച ആശുപത്രിയിൽ മരിച്ചു.
മുമ്പ് ബി.എസ്.പി ടിക്കറ്റിൽ ജയിച്ച സെങ്കാർ 2007, 2012 വർഷങ്ങളിൽ എസ്.പി ടിക്കറ്റിൽ ബങ്കർമൗ, ഭഗ്വന്ത്നഗർ എന്നിവിടങ്ങളിൽനിന്ന് ജയിച്ചു. ഇയാളുടെ അമ്മ ചിന്നി േദവി 50 വർഷം ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്നു.
പരാതിയുടെ പേരിൽ തനിക്ക് അച്ഛൻ നഷ്ടമായി, കുടുംബം തകർന്നു, കുറ്റവാളികൾ ഇപ്പോഴും വിഹരിക്കുന്നു, നീതി പ്രതീക്ഷിക്കാമോ?...ശൂന്യതയിലേക്ക് നോക്കി അവൾ ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.