യു.പിയിൽ വിശ്വഹിന്ദു പരിഷത് നേതാവിന് വെടിയേറ്റു

ലഖ്നോ: യു.പിയിൽ വിശ്വഹിന്ദു പരിഷത് നേതാവിന് വെടിയേറ്റു. ഡൽഹി-ലഖ്നോ ദേശീയപാതയിൽ മൊറാദാബാദിൽ വെച്ച് ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. സന്തോഷ് പണ്ഡിറ്റിന് എച്ച്.ഡി.എഫ്.സി മാജ്ഹോള ശാഖക്ക് സമീപമാണ് വെടിയേറ്റത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ നില തൃപ്തികരമാണ്.

പ്രതിയെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. രജാത് ശർമ്മ എന്നയാളാണ് സന്തോഷ് പണ്ഡിറ്റിനെ വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവർക്ക് പരസ്പരം പരിചയമുണ്ടായിരുന്നു. പരിക്കേറ്റയാളെ എം.ആർ.ഐ, എക്സ് റേ പരിശോധനക്ക് വിധേയമാക്കിയെന്നും ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും എസ്.എസ്.പി ഹേമരാജ മീന പറഞ്ഞു.

സന്തോഷ് പണ്ഡിറ്റിന്റെ മൊഴി പ്രകാരം പ്രതിയുമായി ചില തർക്കങ്ങളുണ്ടെന്ന് മനസിലാക്കിയിട്ടുണ്ട്. പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Tags:    
News Summary - VHP leader shot in UP's Moradabad, admitted to hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.