സൊണാലി ഗുഹ ബി.ജെ.പി അംഗത്വം സ്വീകരിക്കുന്ന ചടങ്ങ് (ഫയൽ ചിത്രം)

''മമതാ ദീദീ, മാപ്പ്... ബി.ജെ.പിയിൽ ചേർന്നത് തെറ്റായിരുന്നു, തിരിച്ചെടുക്കണം' -പരസ്യമായി മാപ്പ് ചോദിച്ച് തൃണമൂൽ വിട്ട എം.എൽ.എ

കൊൽക്കത്ത: 'മമതാ ദീദീ, നിങ്ങളില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല. എനിക്ക് മാപ്പേകണം... തിരികെ വന്ന് ശിഷ്ടകാലം മുഴുവൻ നിങ്ങളുടെ സ്നേഹവായ്പിൽ കഴിയാൻ എന്നെ അനുവദിക്കണം'' -സോഷ്യൽ മീഡിയയിൽ ഇന്ന് വൈറലായ ഒരു മാപ്പപേക്ഷയാണിത്. എഴുതിയത് പശ്ചിമ ബംഗാളിലെ ബി.ജെ.പി നേതാവ്. ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ബി.ജെ.പിയിൽ ചേക്കേറിയ മുൻ തൃണമൂൽ കോൺഗ്രസ് എം.എൽ.എ സോണാലി ഗുഹയാണ് പാർട്ടിമാറ്റം െതറ്റായ തീരുമാനമായിരുന്നുവെന്ന് വികാരഭരിതയായി ഏറ്റുപറഞ്ഞത്.

പാർട്ടിയിലേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനർജിക്ക് എഴുതിയ മാപ്പപേക്ഷ സോണാലി ഗുഹ തന്നെയാണ് പുറത്തുവിട്ടത്. ''ഹൃദയം നുറുങ്ങിയാണ് ഞാൻ ഈ കത്തെഴുതുന്നത്. തൃണമൂൽ വിടാനുള്ള തീരുമാനം വൈകാരിക എടുത്തുചാട്ടമായിരുന്നു. എനിക്ക് ബി.ജെ.പിയുമായി ഒത്തുപോകാനാവില്ല" -അവർ പറഞ്ഞു.

"ഒരു മത്സ്യത്തിന് വെള്ളത്തിൽ നിന്ന് മാറിനിൽക്കാൻ കഴിയാത്തതുപോലെ, നിങ്ങളില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല. ദീദീ, ഞാൻ നിങ്ങളോട് മാപ്പ് തേടുന്നു. നിങ്ങൾ എന്നോട് ക്ഷമിച്ചില്ലെങ്കിൽ എനിക്ക് ജീവിക്കാൻ കഴിയില്ല. തിരികെവന്ന് എന്‍റെ ജീവിതകാലം മുഴുവൻ നിങ്ങളുടെ സ്നേഹവായ്പിൽ കഴിയാൻ ദയവായി എന്നെ അനുവദിക്കണം " -സോണാലി ആവശ്യപ്പെട്ടു.

തൃണമൂൽ കോൺഗ്രസിൽ നാല് തവണ എം‌.എൽ.‌എ ആയിരുന്നു ഇവർ. മുഖ്യമന്ത്രി മമതയുടെ നിഴൽ പോലെ കൂടെയുണ്ടായിരുന്ന സോണാലി, നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയിലേക്ക് കൂടുമാറിയ തൃണമൂൽ നേതാക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുകയായിരുന്നു.

Tags:    
News Summary - 'Won't be able to live without Didi': BJP's Sonali Guha wants to rejoin TMC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.