ജന്തർ മന്ദിറിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ബബിത ഫോഗട്ട്

ന്യൂഡൽഹി: ജന്തർ മന്ദിറിൽ പ്രതിഷേധമിരിക്കുന്ന ഗുസ്തി താരങ്ങളെ കാണാൻ ഒളിമ്പ്യൻ ബബിത ഫോഗട്ട് എത്തി. സർക്കാർ സന്ദേശവുമായാണ് ബബിത പ്രതിഷേധമിരിക്കുന്ന സഹരതാരങ്ങളെ കാണാനെത്തിയത്. ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെതിരായ ലൈംഗിക പരാതിയിൽ നടപടി ആവശ്യപ്പെട്ട് 200 ഓളം തരങ്ങളാണ് പ്രതിഷേധിക്കുന്നത്.

ഞാ​ൻ ആദ്യം ഗുസ്തിക്കാരിയാണ്. ബി.ജെ.പി ഗുസ്തിക്കാർക്കൊപ്പമാണ്. ഇന്നു തന്നെ നടപടി എടുക്കുമെന്ന് ഞാൻ ഉറപ്പാക്കും. ഞാൻ ഗുസ്തിക്കാരിയാണ്. അതേസമയം, സർക്കാറിലെ അംഗവുമാണ്. അതിനാൽ ഇടനിലയാവുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. എന്റെ കരിയറിലുടനീളവും ഇത്തരം പീഡനങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട്. തീയില്ലാതെ പുകയുണ്ടാവുകയില്ല. ഈ ശബ്ദങ്ങൾക്ക് പ്രാധാന്യമുണ്ട്. -ബബിത ഫോഗട്ട് പറഞ്ഞു.

രാജ്യത്തെ കായിക മന്ത്രാലയം റസ്‍ലിങ് ഫെഒഡറേഷൻ ഓഫ് ഇന്ത്യയോട് സംഭവത്തിൽ 72 മണിക്കൂറിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ബബിതയുടെ ബന്ധുവും മൂന്നു തവണ കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവുമായ വിനേഷ് ഫോഗട്ട് ​ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൻ ചരൺ സിങ്ങിനെതിരെ പൊതുമധ്യത്തിൽ ലൈംഗികരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് കായിക മന്ത്രാലയത്തിന്റെ നടപടി.  

Tags:    
News Summary - Wrestlers' Big #MeToo Protest, Government Intervenes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.