ന്യൂഡൽഹി: കർണാടകയിലെ വിമത എം.എൽ.എമാരുടെ രാജിക്കാര്യത്തിൽ തൽസ്ഥിതി തുടരാൻ ചീ ഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്, ഭരണഘടനാപരമായ വിഷയങ്ങൾകൂടി പരിഗണിക്കേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടി. എം.എൽ.എമാരെ അയോഗ്യരാക്ക ുകയോ രാജി സ്വീകരിക്കുകയോ ഏതാണ് വേണ്ടതെന്ന തർക്കമാണ് മുന്നിലുള്ളതെന്നും കോടത ി വ്യക്തമാക്കി. തുടർന്നാണ് ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുന്നതുവരെ തൽസ്ഥ ിതി തുടരാൻ കോടതി നിർദേശിച്ചത്.
സ്പീക്കർ പക്ഷപാതപരമായി പെരുമാറി, മുഖ്യമന്ത്രിക്ക് ഭൂരിപക്ഷമില്ല, ഭരണം നോക്കുകുത്തിയായി, സർക്കാർ അഴിമതി നടത്തി, സ്പീക്കർ, മുഖ്യമന്ത്രി എന്നിവർ പരാജയപ്പെട്ടു എന്നൊക്കെ എഴുതിവെച്ച ഒരു ഹരജിയിൽ സ്പീക്കറെയും മുഖ്യമന്ത്രിയെയും കേൾക്കാതെ സുപ്രീംകോടതിക്ക് എങ്ങനെയാണ് ഉത്തരവ് പുറെപ്പടുവിക്കാൻ കഴിയുകയെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കുവേണ്ടി ഹാജരായ അഡ്വ. രാജീവ് ധവാൻ ചോദിച്ചു.
മുഖ്യമന്ത്രിക്കും സ്പീക്കർക്കുമെതിരെ ദുരാരോപണങ്ങൾ ഉന്നയിച്ച് ഇരുവരും ഭരണം സ്തംഭിപ്പിച്ചു എന്ന ആരോപണമാണ് എം.എൽ.എമാരുടെ ഹരജിയുടെ അടിസ്ഥാനമെന്ന് അഡ്വ. രാജീവ് ധവാൻ ബോധിപ്പിച്ചു. ഇത്തരമൊരു ഹരജിയിൽ സ്പീക്കെറയും മുഖ്യമന്ത്രിയെയും കേൾക്കാതെ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിെൻറ നിയമസാധുത ധവാൻ ചോദ്യം ചെയ്തു. എം.എൽ.എമാരുടെ രാജി ഗവർണർ സ്പീക്കർക്ക് അയച്ചിരിക്കുകയാണ്. അതിന് ഗവർണർക്ക് അധികാരമിെല്ലന്ന് അരുണാചൽ കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയതാണെന്നും ധവാൻ വാദിച്ചു.
എന്നാൽ, തനിക്ക് നിർദേശം നൽകാൻ സുപ്രീംകോടതി ആളെല്ലന്നും ജനങ്ങളോടാണ് തനിക്ക് ഉത്തരം പറയാനുള്ളതെന്നും വാർത്ത സമ്മേളനം നടത്തി സ്പീക്കർ പ്രഖ്യാപിച്ചുവെന്ന് എം.എൽ.എമാർക്കുവേണ്ടി ഹാജരായ അഡ്വ. മുകുൾ രോഹതഗി ബെഞ്ചിന് മുമ്പാകെ ആരോപിച്ചു. രാജിക്കത്തിൽ തീരുമാനമെടുക്കാതെ അവരെ അയോഗ്യരാക്കാനുള്ള കളിയാണിതെന്നും സുപ്രീംകോടതി വിധി മാനിക്കാത്ത സ്പീക്കർക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്നും രോഹതഗി വാദിച്ചു. പിന്നീട് സ്പീക്കർക്കുവേണ്ടി ഹാജരായ അഭിഷേക് മനു സിങ്വി വാദം തുടങ്ങിയപ്പോൾ തന്നെ ചീഫ് ജസ്റ്റിസ് ഇടപെട്ടു. സ്പീക്കർ സുപ്രീംകോടതിക്ക് മുകളിലാണെന്നു തോന്നുന്നുണ്ടോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചപ്പോൾ അെല്ലന്നും രോഹതഗി ദുരാരോപണം ഉന്നയിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സിങ്വി മറുപടി നൽകി.
ഭരണഘടനയുടെ 361 ബി,164, 190 എന്നീ അനുച്ഛേദങ്ങൾകൂടി പരിഗണിച്ച് സ്പീക്കർ വളരെ സൂക്ഷ്മമായി തീരുമാനമെടുക്കേണ്ട വിഷയമാണിത്. സ്വയം സന്നദ്ധരായിട്ടാണ് ഇവർ രാജിവെച്ചതെന്നു സ്പീക്കർക്കു ബോധ്യപ്പെടൽ വളരെ പ്രധാനമാണ്. ഒമ്പതുതവണ എം.എൽ.എയായ 70 വയസ്സുള്ള സ്പീക്കർ പാർലമെൻററി നടപടികളിൽ പ്രാവീണ്യമുള്ളയാളുമാണ്. എം.എൽ.എമാർ രാജിക്കെത്തിയതിെൻറ മുഴുവൻ ദൃശ്യങ്ങളും അവരോട് നടത്തിയ സംഭാഷണങ്ങളും വിഡിയോ റെക്കോഡ് ചെയ്ത് സമർപ്പിച്ചിട്ടുണ്ടെന്നും സിങ്വി കൂട്ടിച്ചേർത്തു.
ഒരു മണിക്കൂർ നീണ്ട വാദം കേൾക്കലിന് ശേഷം കേസ് വീണ്ടും ചൊവ്വാഴ്ച കേൾക്കാമെന്നു പറഞ്ഞ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി രാജിയുടെ കാര്യത്തിൽ തൽസ്ഥിതി തുടരാൻ ഉത്തരവ് പുറപ്പെടുവിച്ചു. നിശ്ചിത സമയപരിധിക്കകം തീരുമാനമെടുക്കാൻ സ്പീക്കർക്ക് നിർദേശം നൽകാൻ സുപ്രീംകോടതിക്ക് അധികാരമുണ്ടോ എന്ന കാര്യം ആഴത്തിൽ പരിശോധിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.