ഓക്സിജനു പകരം നൈട്രസ് ഓക്സൈഡ്; നവജാത ശിശു മരിച്ചു

മെല്‍ബണ്‍: സിഡ്നിയിലെ ആശുപത്രിയില്‍ ചികിത്സക്കിടെ  ഓക്സിജനു പകരം നൈട്രസ് ഓസ്സൈഡ് (ചിരിവാതകം) നല്‍കിയതിനെ തുടര്‍ന്ന് പിഞ്ചുകുഞ്ഞ് മരിച്ചു. രോഗികള്‍ക്ക് ഓക്സിജന്‍ നല്‍കുന്ന കുഴലിനു പകരം ചിരിവാതകം പുറത്തുവിടുന്ന ഉപകരണം നല്‍കിയതാണ് അപകടത്തിനിടയാക്കിയത്. പുറത്തുനിന്നുള്ള സ്വകാര്യ കമ്പനിയാണ് ആശുപത്രിയിലേക്ക് ഇത് വിതരണംചെയ്യുന്നത്.
അബദ്ധം സംഭവിച്ചതില്‍ കമ്പനി മാപ്പു പറഞ്ഞിട്ടുണ്ട്. കുഞ്ഞ് മരിച്ചയുടനെയാണ് അബദ്ധം ഡോക്ടറുടെ ശ്രദ്ധയില്‍പെട്ടത്. സംഭവത്തില്‍ അഗാധദു$ഖം രേഖപ്പെടുത്തിയ ന്യൂ സൗത് വെയില്‍സ് ആരോഗ്യമന്ത്രി ജിലിയന്‍ സ്കിന്നര്‍ ആശുപത്രിയുടെ അനാസ്ഥയെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.