രണ്ടാം പിണറായി സർക്കാർ മൂന്നു വർഷത്തിനിടെ അനുവദിച്ചത് 131 ബാറുകൾ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തി മൂന്നു വർഷത്തിനിടെ 131 ബാറുകൾ പുതുതായി അനുവദിച്ചെന്ന് മന്ത്രി എം.ബി. രാജേഷ് നിയമസഭയെ അറിയിച്ചു. പ്രതിപക്ഷത്തുനിന്ന് സണ്ണി ജോസഫിന്‍റെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

കൂടുതൽ ബാറുകൾ എറണാകുളം ജില്ലയിലാണ് തുറന്നത്. 25 പുതിയ ബാറുകളാണ് എറണാകുളത്ത് പുതുതായി അനുവദിച്ചത്. 22 പുതിയ ബാറുകൾ തിരുവനന്തപുരം ജില്ലയിലും13 ബാറുകൾ കോട്ടയം ജില്ലയിലും പുതുതായി അനുവദിച്ചു. സംസ്ഥാനത്ത് ആകെ 836 ബാറുകൾ പ്രവർത്തിക്കുന്നുണ്ട്. 

Tags:    
News Summary - 131 bars sanctioned by second Pinarayi Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.