ആലപ്പുഴയിൽ നാല് വിദ്യാർഥികൾ മുങ്ങിമരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ക്ഷേത്രക്കുളത്തിലും കടലിലും കുളിക്കാനിറങ്ങിയ നാല് വിദ്യാർഥികൾ മുങ്ങിമരിച്ചു. തുറവൂരിലും മാരാരിക്കുളത്തുമാണ് സംഭവം. തുറവൂർ മഹാക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ കുത്തിയതോട് പഞ്ചായത്ത് ഒമ്പതാം വാർഡ് തുറവൂർ വാത്തുപറമ്പിൽ സാബുവിെൻറ മകൻ സിബിൻ (സിബി –15), കുത്തിയതോട് പഞ്ചായത്ത് 12ാം വാർഡ് തുറവൂർ വിഷ്ണു ഭവനത്തിൽ മോഹനെൻറ മകൻ സഞ്ജയ്(15) എന്നിവരാണ് മരിച്ചത്.

മാരാരിക്കുളത്ത് തീരക്കടലിൽ കോട്ടയം മാന്നാനം സെൻറ് എഫ്രേംസ് പബ്ലിക് സ്കൂൾ വിദ്യാർഥികളായ കെബിൻ ബാബു (17), മയൂൺ കെ. മാത്യു (18) എന്നിവരാണ് മുങ്ങിമരിച്ചത്. ക്ഷേത്രക്കുളത്തിൽ ശനിയാഴ്ച വൈകുന്നേരം 4.15നായിരുന്നു അത്യാഹിതം. ഉച്ചക്ക് ഭക്ഷണം കഴിച്ചിറങ്ങിയ സിബിൻ മാതൃസഹോദരപുത്രൻ ഷിബിനുമായി തുറവൂരിലേക്ക് പോയി. അവിടെ കൂട്ടുകാരൻ സഞ്ജയുമായി കുളിക്കാൻ കുളത്തിൽ എത്തുകയായിരുന്നു. കുളത്തിെൻറ മറുകരയിൽ വരെ നീന്തിയശേഷം തിരിച്ചുവരുമ്പോഴാണ് കുഴഞ്ഞ് വെള്ളത്തിൽ താഴ്ന്നത്. കുളക്കരയിൽ ഇരിക്കുകയായിരുന്ന ഷിബിൻ കരഞ്ഞ് ബഹളംവെച്ചു. ക്ഷേത്രോത്സവത്തിന് പന്തൽ ഒരുക്കുകയായിരുന്ന പണിക്കാർ കുട്ടികളെ കുളത്തിൽനിന്ന് പൊക്കിയെടുത്തു.

സഞ്ജയ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും സിബിൻ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. സിബിൻ പട്ടണക്കാട് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ 10ാം ക്ലാസ് വിദ്യാർഥിയാണ്. കാവിൽ സെൻറ് മൈക്കിൾസ് ഹൈസ്കൂൾ 10ാം ക്ലാസ് വിദ്യാർഥിയാണ് സഞ്ജയ്. മൃതദേഹങ്ങൾ ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിൽ. മേരിയാണ് സിബിെൻറ മാതാവ്. സഹോദരൻ: സിജോ. സഞ്ജയുടെ മാതാവ് ഗിരിജ. സഹോദരൻ: വിഷ്ണു.

കോട്ടയം മാന്നാനം സെൻറ് എഫ്രേംസ് പബ്ലിക് സ്കൂളിലെ സയൻസ് ബാച്ച് പ്ലസ് ടു വിദ്യാർഥികളാണ് കെബിൻ ബാബുവും മയൂൺ കെ. മാത്യുവും. ശനിയാഴ്ച ഉച്ചക്ക് 1.15നാണ് സുഹൃത്തുക്കളായ നാലുപേർ മാരാരിക്കുളത്ത് കടലിൽ ഇറങ്ങിയത്. രാവിലെ 11ന് രണ്ട് ബൈക്കുകളിലായാണ് ഇവർ മാരാരിക്കുളത്ത് എത്തിയത്. ഇതേ സ്കൂളിലെ അശ്വിൻ ജോർജ് (17), അലൻ സി. സ്കറിയ (17) എന്നിവരാണ് ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ. എല്ലാവരും കുളിക്കാനിറങ്ങി.

കെബിനും മയൂണും മാത്രമാണ് അപകടത്തിൽപെട്ടത്.  രക്ഷപ്പെവർ നിലവിളിച്ച് നാട്ടുകാരുടെ സഹായം തേടുകയായിരുന്നു. സമീപത്തെ സ്വകാര്യ ഹോട്ടലിലെ ലൈഫ്ഗാർഡും നാട്ടുകാരും കടലിൽ ഇറങ്ങി തിരച്ചിൽ നടത്തി കെബിെൻറ മൃതദേഹം കണ്ടെത്തി. വൈകുന്നേരം തോട്ടപ്പള്ളിയിൽനിന്ന് എത്തിയ കോസ്റ്റ് ഗാർഡിെൻറ സഹായത്തോടെ മണിക്കൂറുകളോളം നീണ്ട തിരച്ചിലിലാണ് മയൂണിെൻറ മൃതദേഹം കണ്ടെത്തിയത്.

കോട്ടയം അതിരമ്പുഴ കാരിസ് ഭവൻ ധ്യാനകേന്ദ്രത്തിന് സമീപം മന്നാകുളത്ത് വീട്ടിൽ കോട്ടയം ഗവ. ഐ.ടി.ഐ അധ്യാപകൻ എം.സി. ബാബുവിെൻറയും കല്ലറ സെൻറ് സേവിയേഴ്സ് സ്കൂൾ അധ്യാപിക ആൻസിയുടെയും മകനാണ് കെബിൻ. സഹോദരൻ: കിരൺ. കല്ലറ പെരുന്തുരുത്ത് വാരണാത്ത് മാത്യുവിെൻറ മകനാണ് മയൂൺ.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.