ബാബുവിനെതിരായ കേസ്: നടപടികൾ സംബന്ധിച്ച് സത്യവാങ്മൂലം നൽകണമെന്ന് ഹൈകോടതി

കൊച്ചി: മന്ത്രി കെ. ബാബുവിനെതിരെയുള്ള ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളിൽ ഒരാഴ്ചക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഹൈകോടതി. ക്വിക്ക് വെരിഫിക്കേഷൻ ഉൾപ്പെടെയുള്ള നടപടികൾ സംബന്ധിച്ച പുരോഗതിയാണ് അറിയിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എ.എം ഷഫീഖ് എന്നിവർ അടങ്ങിയ ബെഞ്ച് വിജിലൻസ് ഡയറക്ടറോട് ആവശ്യപ്പെട്ടു. കേസ് ഈ മാസം 20ന് വീണ്ടും പരിഗണിക്കും.

ബാർകോഴ ആരോപണം ഉന്നയിച്ച ബിജു രമേശിൻെറ മൊഴി അടിസ്ഥാനമാക്കി മന്ത്രി ബാബുവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് സുനിൽകുമാർ എം.എൽ.എയാണ് ഹരജി നൽകിയത്. പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ ചൂണ്ടിക്കാട്ടിയപ്പോഴാണ് കേസിൻെറ നടപടികളുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ഉത്തരവിട്ടത്. മറ്റുകേസുകൾ പരിഹരിക്കപ്പെടാതെ കിടക്കുന്നതിനാലാണ് നടപടികൾ വൈകുന്നതെന്നും എ.ജി കോടതിയെ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.