പ്രതി സുധീഷ്

പോക്സോ കേസ്: 26 കാരന് 65 വർഷം കഠിനതടവ്

പത്തനംതിട്ട: പോക്സോ കേസിൽ 26കാരന് 65 വർഷം കഠിനതടവും 3,55,000 രൂപ പിഴയും ശിക്ഷ വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി. അടൂർ പൊലീസ് സ്റ്റേഷനിൽ 2021ൽ രജിസ്റ്റർ ചെയ്ത കേസിൽ അടൂർ പറക്കോട് വടക്ക് പുല്ലുവിള അമ്പനാട്ട് എസ്.എസ്. ഭവനിൽ സുധീഷിനെയാണ് (26) ശിക്ഷിച്ചത്. ജൂലൈ ആദ്യം വിധി പ്രഖ്യാപിച്ച മറ്റൊരു പോക്സോ കേസിൽ 45 വർഷം കഠിന തടവും 2,50,000 രൂപ പിഴയും ഇതേ കോടതി വിധിച്ചിട്ടുണ്ട്.

അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജി എ. സമീറാണ് ഇരുവിധികളും പ്രസ്താവിച്ചത്. പെൺകുട്ടിയെ ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസുവരെ പലതവണ പ്രതി ലൈംഗികമായി പീഡിപ്പിച്ചതാണ് കേസ്. അടൂർ ഇൻസ്‌പെക്ടർ ആയിരുന്ന ടി.ഡി. പ്രജീഷാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും പോക്സോ നിയമപ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് പി. സ്മിത ജോൺ ഹാജരായി.

പിഴ തുക അടക്കാത്ത പക്ഷം 43 മാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകണമെന്നും, കൂടാതെ പുനരധിവാസത്തിന് വേണ്ട ചെലവുകളും നൽകാൻ ലീഗൽ സർവിസ് അതോറിറ്റിക്കുള്ള പ്രത്യേക നിർദേശവും വിധി ന്യായത്തിൽ പറയുന്നു.

Tags:    
News Summary - 26-year-old gets 65 years rigorous imprisonment in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.