പത്തുവയസ്സുകാരിയെ പീഡിപ്പിച്ച 68കാരന് 10വര്‍ഷം തടവും 2.25 ലക്ഷം പിഴയും

മഞ്ചേരി: പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികന് മഞ്ചേരി പോക്‌സോ അതിവേഗ കോടതി പത്തുവര്‍ഷം കഠിനതടവും 2.25 ലക്ഷം രൂപ പിഴയും വിധിച്ചു. ഐക്കരപ്പടി ചെറുകാവ് വള്ളിയില്‍ കോയ മൊയ്തീനെയാണ് (68) ജഡ്ജി പി.ടി. പ്രകാശന്‍ ശിക്ഷിച്ചത്. 2016 ജനുവരി 23നാണ് കേസിനാസ്പദമായ സംഭവം. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പോക്‌സോ വകുപ്പിലെ അഞ്ച് (എം) പ്രകാരം പത്തുവര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും കുട്ടിയെ സ്വകാര്യ ഭാഗങ്ങള്‍ കാണിച്ചതിന് മൂന്നുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ഭീഷണിപ്പെടുത്തിയതിന് രണ്ടുവര്‍ഷം കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ. തടവ് ഒരുമിച്ചനുഭവിച്ചാല്‍ മതി. പിഴയടക്കാത്തപക്ഷം രണ്ടരവർഷം അധികതടവ് അനുഭവിക്കണം. പിഴയൊടുക്കിയാൽ ഇതില്‍നിന്ന് രണ്ടുലക്ഷം രൂപ പെൺകുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു.

സര്‍ക്കാറിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍നിന്ന് നഷ്ടപരിഹാരമായി അഞ്ചുലക്ഷം രൂപ പെൺകുട്ടിക്ക് ലഭ്യമാക്കാൻ കോടതി ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. പ്രോസിക്യൂഷനുവേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സോമസുന്ദരന്‍ ഹാജരായി.

14 രേഖകളും രണ്ട് തൊണ്ടിമുതലുകളും ഹാജരാക്കി. ഡബ്ല്യൂ.സി.പി.ഒമാരായ എന്‍. സല്‍മ, ഷാജിമോള്‍ എന്നിവരായിരുന്നു പ്രോസിക്യൂഷന്‍ അസിസ്റ്റ് ലെയ്‌സന്‍ ഓഫിസര്‍മാര്‍. കൊണ്ടോട്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായ ബി. സന്തോഷ്, പി.കെ. സന്തോഷ് എന്നിവരാണ് അന്വേഷണം നടത്തിയത്.

Tags:    
News Summary - A ten-year-old girl was molested; 68-year-old was sentenced to 10 years in prison and fined 2.25 lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.