അബിൻ സി. രാജിനെ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി; കൂടുതൽ എസ്.എഫ്.ഐക്കാർക്ക് ബന്ധമെന്ന് സൂചന

കായംകുളം: കലിംഗ സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ കൂടുതൽ പേർക്ക് ബന്ധമുള്ളതായി സൂചന. പ്രധാന പ്രതിയായ എസ്.എഫ്.ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസ് ഇതു സംബന്ധിച്ച വിവരങ്ങൾ പൊലീസിന് കൈമാറിയതായി അറിയുന്നു.

പ്രധാന കണ്ണിയായ എസ്.എഫ്.ഐ മുൻ ഏരിയ പ്രസിഡന്റും ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ അബിൻ സി. രാജിനെ കസ്റ്റഡിയിൽ എടുക്കുന്നതോടെ ഇതിൽ കൃത്യമായ വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇരുവരുടെയും സംഘടന കാലയളവിൽ സഹപ്രവർത്തകരായിരുന്നവർക്കും പാർട്ടി ചുമതലക്കാർക്കും ഇതറിയാമായിരുന്നെന്ന വിവരവും നിഖിൽ കൈമാറിയിട്ടുണ്ട്.

അബിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു. മാലിയിലുള്ള ഇയാളാണ് എറണാകുളത്തെ ഏജൻസി മുഖാന്തരം വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കിയതെന്നാണ് നിഗമനം. ഒന്നാം പ്രതി നിഖിൽ തോമസ് പൊലീസിന്റെ ചോദ്യങ്ങളോട് ശരിയായ നിലയിൽ പ്രതികരിക്കുന്നില്ല. കരിപ്പുഴ തോട്ടിലേക്ക് എറിഞ്ഞതായി പറയുന്ന ഫോണിനെ സംബന്ധിച്ചും വ്യക്തത വരുത്താനായില്ല.

എം.എസ്.എം കോളജിൽ അധ്യാപകർ ഇല്ലാതിരുന്നതിനാൽ തിങ്കളാഴ്ച തെളിവെടുപ്പുണ്ടായില്ല. സർട്ടിഫിക്കറ്റ് തയാറാക്കിയ എറണാകുളത്തെ സ്ഥാപനത്തിലെത്തിച്ച് ചൊവ്വാഴ്ച തെളിവെടുപ്പ് നടത്താനാകുമോയെന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നു. നിരവധി പേർ വ്യാജ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയെന്ന ആക്ഷേപവും ഉയരുന്നു.

Tags:    
News Summary - Abin C. Raj Steps have been taken to bring kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.