പത്തനംതിട്ട: തനിക്കെതിരെ കള്ളക്കേസാണ് എടുത്തതെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. നിരോധനാജ്ഞാലംഘനത്തിന് റിമാൻഡിൽ കഴിയുന്ന സുരേന്ദ്രനെ റാന്നി േകടതിയിലേക്ക് കൊണ്ടുപോകും വഴിയാണ് ആരോപണം ഉന്നയിച്ചത്.
മുഖ്യമന്ത്രിയുടെ ഒാഫീസാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. എന്തുവന്നാലും ശബരിമലയിലെ ആചാര സംരക്ഷണത്തിനായി നിലകൊള്ളും. മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് വരികയാണ്. അതിൽ നിന്ന് മാറ്റി നിർത്താനുള്ള ശ്രമത്തിെൻറ ഭാഗമാണ് കേസെന്നും സുരേന്ദ്രൻ ആരോപിച്ചു.
ശബരിമലയിലെത്തിയ 52കാരിയെ അക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റവും സുരേന്ദ്രനെതിരെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.