പാലക്കാട്: മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ് വൈകി ഓടുന്നത് അവസാനപ്പിച്ച് സമയംക്രമം പാലിച്ച് ഓടുമെന്ന റെയിൽവേ പത്രകുറിപ്പ് പ്രസഹനം. ചൊവ്വാഴ്ചയാണ് റെയിൽവേ ഇതുസംബന്ധിച്ച് പത്രകുറിപ്പ് ഇറക്കിയത്. എന്നാൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ പാലക്കാടുനിന്ന് ഒരു മണിക്കൂർ വൈകിയാണ് യാത്ര പുറപ്പെട്ടത്. ആറുമാസത്തോളമായി അമൃത എക്സ്പ്രസ് പാലക്കാടുനിന്നും യാത്ര പുറപ്പെടുന്നത് 40 മിനിറ്റ് മുതൽ രണ്ടര മണിക്കൂർ വരെ വൈകിയാണ്.
പാലക്കാടിനും-ഒറ്റപ്പാലത്തിനുമിടയിൽ പാളത്തിൽ പണി നടക്കുന്നതിനാൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഡിസംബർ വരെ 40 മിനിറ്റ് വൈകുമെന്നാണ് റെയിൽവേയുടെ ഔദ്യോഗിക അറിയിപ്പ്. ഇതുവിശ്വസിച്ച് പാലക്കാട് ജങ്ഷനിൽ എത്തുന്ന ഹ്വസദൂര യാത്രക്കാർ മാസങ്ങളായി പാതിവഴിയിൽ കുടുങ്ങറാണ് പതിവ്. പാലക്കാടിനും-ഒറ്റപ്പാലത്തിനുമിടയിൽ മണിക്കൂറോളം നിർത്തിയിടാറാണ് പതിവ്. ഒറ്റപ്പാലം, തൃശൂർ, ആലുവ, ഏറണാകുളം യാത്രക്കാരാണ് കൂടുതലായും ദുരിതനുഭവിക്കുന്നത്. ദുരിതം വർധിച്ചതോടെ ജനറൽ കോച്ചിലെ ഹ്വസദൂര യാത്രക്കാർ അമൃത എക്സ്പ്രസിനെ ഒഴിവാക്കിതുടങ്ങി. തിരുവനന്തപുരം ആർ.സി.സിയിലേക്കുള്ള രോഗികളെ കൊണ്ടും ട്രെയിൻ മിക്ക ദിവസങ്ങളിലും നല്ല തിരക്കായിരിക്കും.
രാവിലെ തിരുവനന്തപുരത്ത് എത്താൻ വൈകുന്നതോടെ രോഗികളും കൂടെയുള്ളവരും ഏറെദുരിതം അനുഭവിക്കുന്നുണ്ട്. പരാതിയും പ്രതിഷേധവും കൊഴിഞ്ഞുപോക്കും വർധിച്ചതോടെയാണ് മാർച്ച് അഞ്ച് മുതൽ സമയക്രമം പാലിച്ച് അമൃത എക്സ്പ്രസ് ഓടുമെന്ന് കാണിച്ച് റെയിൽവേ പത്രകുറിപ്പ് ഇറക്കിയത്. ഇനിയും ദിവസങ്ങൾ വൈകി ഓട്ടം തുടരുമെന്നാണ് ജീവനക്കാർ പറയുന്നത്. മധുരയിൽ വൈകീട്ട് 4.10ന് പുറപ്പെടന്ന ട്രെയിൻ രാത്രി 8.30നാണ് പാലക്കാട് എത്തുന്നത്. രാത്രി 8.55നാണ് പാലക്കാടുനിന്നും തിരുവനന്തപുരത്തേക്ക് പുറപ്പിടേണ്ട സമയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.