വിവാദ എ.എം.വി.െഎ നിയമനം: പ്രാഥമികാന്വേഷണ റിപ്പോർട്ട് ഹാജരാക്കണമെന്ന് ഹൈകോടതി 

കൊച്ചി: യോഗ്യത പരിശോധിക്കാതെ എ.എം.വി.െഎയായി നിയമനം നടത്തിയെന്ന കേസിൽ ട്രാൻസ്പോർട്ട് കമീഷണറായിരുന്ന ടോമിൻ. ജെ. തച്ചങ്കരിയടക്കമുള്ളവർക്കെതിരെ നടത്തിയ പ്രാഥമികാന്വേഷണത്തിെൻറ റിപ്പോർട്ട് ഹാജരാക്കണമെന്ന് വിജിലൻസിനോട് ഹൈകോടതി. തൃശൂരിൽ എ.എം.വി.ഐയായി എസ്. ശ്രീഹരിയെ നിയമിച്ചതിനെതിരെ നടന്ന പ്രാഥമികാന്വേഷണം പൂർത്തിയാവുകയും റിപ്പോർട്ട് നൽകുകയും ചെയ്തതായി വിജിലൻസ് അറിയിച്ച സാഹചര്യത്തിലാണ് പകർപ്പ് ഹാജരാക്കാൻ കോടതി നിർദേശിച്ചത്. 

മോട്ടോർ വാഹന വകുപ്പിൽ മിനിസ്റ്റീരിയൽ സ്റ്റാഫായിരുന്ന തന്നെ എ.എം.വി.ഐയായി നിയമിച്ചതിനെതിരെ വിജിലൻസ് നടത്തുന്ന അന്വേഷണം റദ്ദാക്കാൻ ശ്രീഹരി നൽകിയ ഹരജിയിലാണ് സിംഗിൾബെഞ്ച് ഉത്തരവ്. ബി.ടെക്ക് ബിരുദമുള്ള തനിക്ക് നിയമനം നൽകിയതിൽ ക്രമക്കേടില്ലെന്നും അന്വേഷണം നിയമവിരുദ്ധമാണെന്നുമായിരുന്നു ഹരജിക്കാരെൻറ വാദം. കേസിൽ ജൂൺ ആറിന് വിജിലൻസ് പ്രാഥമികാന്വേഷണ റിപ്പോർട്ട് നൽകിയെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. 

ഹരജിക്കാരെൻറ ബി.ടെക് ബിരുദം ആധികാരികതയുള്ളതാണെന്ന് കണ്ടെത്താൻ പ്രാഥമികാന്വേഷണത്തിൽ കഴിഞ്ഞിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി. വിഷയം ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയ സിംഗിൾബെഞ്ച് കേസിന് അടിസ്ഥാനമായ പരാതി നൽകിയ എറണാകുളം സ്വദേശി രവീന്ദ്രനെക്കൂടി കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കുകയും അദ്ദേഹമടക്കമുള്ളവർക്ക് നോട്ടീസയക്കാൻ നിർദേശിക്കുകയും ചെയ്തു. 2013ൽ രാജസ്ഥാനിലെ പിലാനിയിലുള്ള ശ്രീധർ യൂനിവേഴ്സിറ്റിയിൽനിന്ന് ബി.ടെക് ബിരുദം നേടിയ രേഖകൾ ശ്രീഹരി ഹാജരാക്കിയിരുന്നു. മൂന്നുവർഷം കൊണ്ട് ബി.ടെക് ബിരുദം നേടിയതെങ്ങനെയെന്ന് സംശയം പ്രകടിപ്പിച്ച കോടതി വിഷയം ഗൗരവമായി അന്വേഷിക്കേണ്ടതാണെന്ന് നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. 

െവള്ളിയാഴ്ച കേസ് പരിഗണിക്കവേ ഹരജിക്കാരെൻറ നിയമനത്തിൽ കോടതി സംശയം പ്രകടിപ്പിച്ചു. സാധാരണ നിയമനത്തിന് മുമ്പ് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുടെ ആധികാരികത പരിശോധിക്കാറാണ് പതിവ്. ഇൗ നിയമനത്തിൽ ഇങ്ങനെ സംഭവിച്ചിട്ടില്ല. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണ്ടതാണെന്ന് കോടതി വാക്കാൽ അഭിപ്രായപ്പെട്ടു.

Tags:    
News Summary - amvi case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.