ഹൈകോടതികളിലെ എ.എസ്.ജി ഇനി ഡി.എസ്.ജി.ഐ

കൊച്ചി: ഹൈകോടതികളിൽ കേന്ദ്ര സർക്കാറിനുവേണ്ടി കേസുകൾ നടത്തുന്നതിന്‍റെ ചുമതല ഇനി ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യക്ക് (ഡി.എസ്.ജി.ഐ). നിലവിലുള്ള അസി. സോളിസിറ്റർ ജനറൽ (എ.എസ്.ജി) തസ്തികയുടെ പേര് ഡി.എസ്.ജി.ഐ എന്നാക്കി കേന്ദ്ര നിയമമന്ത്രാലയം ഓഫിസ് മെമ്മോറണ്ടം പുറപ്പെടുവിച്ചു.

നിയമപരമായ കാര്യങ്ങളിൽ സോളിസിറ്റർ ജനറൽ, അറ്റോർണി ജനറൽ എന്നിവരെ സഹായിക്കാനും സുപ്രീംകോടതിയിലും ഹൈകോടതികളിലും കേന്ദ്രസർക്കാറിനുവേണ്ടി ഹാജരാകാനും നിയോഗിച്ച അഡീ. സോളിസിറ്റർ ജനറൽമാരുടെയും നിലവിലുണ്ടായിരുന്ന അസി. സോളിസിറ്റർ ജനറൽമാരുടെയും ചുരുക്കെഴുത്ത് എ.എസ്.ജി എന്നുതന്നെയായത് മൂലമുണ്ടായ ആശയക്കുഴപ്പം പരിഹരിക്കാനാണ് അസി. സോളിസിറ്റർ ജനറൽ തസ്തികയുടെ പേര് ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എന്നാക്കിയതെന്നാണ് വിശദീകരണം.

Tags:    
News Summary - A.S.G in High Courts is now D.S.G.I

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.