തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ മരണത്തിൽ കേരള പൊലീസ് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പിതാവ് കെ. സത്യദേവൻ. ‘അനീഷ്യക്ക് മരണാനന്തരമെങ്കിലും നീതി ലഭിക്കണം’ എന്ന കാമ്പയിന്റെ ഭാഗമായി ആല്‍ത്തിയ സ്ത്രീ കൂട്ടായ്മയും ദേശീയ വിവരാവകാശ കൂട്ടായ്മയും സെക്രട്ടേറിയറ്റിനുമുന്നില്‍ ആരംഭിച്ച രാപ്പകല്‍ നിരാഹാര സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അനീഷ്യയുടെ മാതാവ് പി.എം. പ്രസന്ന, പിതൃസഹോദരന് കെ. വിജയന്, സഹപാഠികളായ അഡ്വ. സന്ധ്യ അജയഘോഷ്, അഡ്വ. സോണി സോമന്, അഡ്വ. രശ്മി, അഡ്വ. കരുണാകരന്, അഡ്വ. പ്രഭാസ്, തിരുവനന്തപുരം ലോ കോളജ് ചെയര്‍പേഴ്സൺ അപര്‍ണ പ്രസന്നന്, ആര്.എസ്.പി നേതാവ് ബാബു ദിവാകരന്, അനുപമ, ഡി.എച്ച്.ആര്.എം പ്രവര്‍ത്തകരായ സി.സിന്ധു, രേഷ്മ, അശ്വതി, വിമന്‍ ജസ്റ്റിസ് പ്രവര്‍ത്തക ആരിഫ ബീവി, ഏകതാ പരിഷത്ത് നേതാവ് കെ. അനില്‍, ദേശീയ വിവരാവകാശ കൂട്ടായ്മ പ്രവര്‍ത്തകരായ മോഹന്‍ ഗോപാല്‍, ജയ്സന് ഡൊമിനിക്, അഡ്വ. മോഹന കൃഷ്ണന്, ജോസഫ് തോമസ്, വ്യാപാരി വ്യവസായി കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജസ്റ്റിന് സ്കറിയ, കെ.എം. ഷാജഹാന്, ഉച്ചപ്പുറം തങ്കപ്പന് തുടങ്ങിയവര്‍ പങ്കെടുത്തു. ആല്‍ത്തിയ പ്രവര്‍ത്തകരായ പി.ഇ. ഉഷ, മാഗ്ലിന്‍ ഫിലോമിന, മുംതാസ്, വിവരാവകാശ കൂട്ടായ്മ കേരള ഘടകം കോഓഡിനേറ്റര്‍ കെ.വി. ഷാജി എന്നിവരാണ് 24 മണിക്കൂര്‍ നിരാഹാര സമരം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.