തൃശൂർ: ബാങ്ക് ജീവനക്കാരുെട വേതന നിർണയത്തിന് പുതിയ ‘സിദ്ധാന്തം’- ‘ശക്തിക്കൊത്ത’വേതനം. ഇക്കഴിഞ്ഞ 29ന് നടന്ന വേതന പരിഷ്കരണ ചർച്ചയിൽ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനാണ് (െഎ.ബി.എ) ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത വേദിയായ യു.എഫ്.ബി.യു (യുനൈറ്റഡ് ഫോറം ഒാഫ് ബാങ്ക് യൂനിയൻസ്)വിന് മുന്നിൽ ഇൗ നിർദേശം വെച്ചത്. പ്രവർത്തന ലാഭം, ആസ്തിയിലേക്കുള്ള മുതൽകൂട്ടൽ (റിേട്ടൺ ഒാൺ അസറ്റ്സ്) എന്നിവ മാനദണ്ഡമാക്കിയാവണം വേതനപരിഷ്കരണമെന്ന ആശയം എസ്.ബി.െഎ ഡെപ്യൂട്ടി എം.ഡി പ്രശാന്ത് കുമാറാണ് മുന്നോട്ട് വെച്ചത്.
എല്ലാവർക്കും ബാധകമാവുന്ന വർധനവിെൻറ ശതമാനം െഎ.ബി.എ പറയും. അതിൽ കൂടുതൽ വേണമെങ്കിൽ ഒാരോ ബാങ്കിനും അവരുടെ ശേഷിക്കൊത്ത് തീരുമാനിക്കാം. ഒാരോ വർഷവും ബാങ്കിെൻറ സാമ്പത്തിക ഫലം പ്രഖ്യാപിക്കുന്നതിെന അടിസ്ഥാനപ്പെടുത്തി ഇത് തീരുമാനിക്കണം. ലാഭത്തിെൻറയും മറ്റും അടിസ്ഥാനത്തിൽ ബാങ്കുകളെ എ, ബി, സി എന്ന് തരം തിരിക്കും.ഇത് അംഗീകരിക്കാൻ യു.എഫ്.ബി.യു തയ്യാറായിട്ടില്ല. രാജ്യത്തെ 21 പൊതുമേഖല ബാങ്കുകളിൽ ഇന്ത്യൻ, വിജയ ബാങ്കുകൾ മാത്രമാണ് ലാഭത്തിലുള്ളത്. റിേട്ടൺ ഒാൺ അസറ്റ്സ് മാനദണ്ഡം ആറ് ബാങ്കുകൾക്കു മാത്രമേ പാലിക്കാനാവൂ. ലാഭം കുറയാനും കിട്ടാക്കടം പെരുകാനും കാരണം ജീവനക്കാരല്ല. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം മിക്ക ബാങ്കുകളുടെയും ലാഭം കുറഞ്ഞത് വരുമാനത്തിൽ വലിയൊരു പങ്ക് കിട്ടാക്കടത്തിലേക്ക് നീക്കിവെച്ചത് കാരണമാണ്. കിട്ടാക്കടമാവുന്നതിൽ അധികവും വൻതുകക്കുള്ള വായ്പകളാണ്. അത് തീരുമാനിക്കുന്നത് ഉന്നതതലത്തിലാണ്; ജീവനക്കാർക്ക് പങ്കില്ല-അവർ ചൂണ്ടിക്കാട്ടി
അഞ്ച് വർഷം കൂടുേമ്പാൾ ദ്വികക്ഷി ധാരണപ്രകാരം വേതനം പരിഷ്കരിക്കുന്നതാണ് നിലവിലെ രീതി. എല്ലാ ബാങ്കുകളിലെയും ജീവനക്കാർക്കും ഒാഫിസർമാർക്കും ബാധകമാവുന്നതാണ് വർധന. അവസാന പരിഷ്കരണം 2012ലായിരുന്നു -15 ശതമാനം. അതിെൻറ കാലാവധി 2017 നവംബറിൽ അവസാനിച്ചു. കാലാവധി അവസാനിക്കുന്നതിനു മുമ്പും ശേഷവും പലവട്ടം ചർച്ച നടന്നെങ്കിലും ഫലമുണ്ടായിട്ടില്ല.യു.എഫ്.ബി.യു ആവശ്യപ്പെടുന്നത് 25 ശതമാനം വർധനവാണ്. െഎ.ബി.െഎ ആദ്യം രണ്ട് ശതമാനവും ഇപ്പോൾ ആറ് ശതമാനവുമാണ് പറയുന്നത്. ഇക്കഴിഞ്ഞ ചർച്ചയിൽ 12 ശതമാനം വർധനവ് മുന്നോട്ടുവെക്കുമെന്നും യു.എഫ്.ബി.യു അംഗീകരിക്കുമെന്നും അഭ്യൂഹം ശക്തമായതിനിടക്ക് െഎ.ബി.െഎ മുന്നോട്ടു വെച്ച പുതിയ നിർദേശം സംഘടനകളെ ഞെട്ടിച്ചിട്ടുണ്ട്. നവംബർ 14നാണ് ഇനി ചർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.