ബിനോയ് കോടിയേരിക്കെതിരെ 13ന് കുറ്റം ചുമത്തിയേക്കും

മുംബൈ: ബിനോയ് കോടിയേരി വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ നടത്തിയ ഡി.എൻ.എ പരിശോധന ഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നൽകിയ ഹരജി ബോംബെ ഹൈകോടതി അടുത്ത നാലിന് പരിഗണിക്കും. ബോംബെ ഹൈകോടതി ഉത്തരവിനെ തുടർന്നാണ് ബിനോയ് ഡി.എൻ.എ പരിശോധനക്ക് വിധേയനായത്.

മക‍െൻറ പിതാവ് ബിനോയിയാണെന്ന് അവകാശപ്പെട്ട ബിഹാർ സ്വദേശിയായ യുവതി ഡി.എൻ.എ പരിശോധന ആവശ്യപ്പെടുകയായിരുന്നു. കേസ് തള്ളണമെന്നാവശ്യപ്പെട്ട് ബിനോയ് നൽകിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് പരിശോധനക്ക് ഹൈകോടതി ഉത്തരവിട്ടത്. ഒരുവർഷത്തെ കാലതാമസത്തിനുശേഷം കഴിഞ്ഞവർഷം ഡിസംബറിലാണ് ഫലം ഹൈകോടതിയിൽ സമർപ്പിച്ചത്. ഇതുവരെ ഫലം പുറത്തുവിട്ടിട്ടില്ല.

കേസ് തള്ളണമെന്ന ഹരജി ഹൈകോടതി അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചിരിക്കുകയുമാണ്. ഇതിനിടയിലാണ് യുവതി ഹൈകോടതിയെ സമീപിച്ചത്. അതേസമയം, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ദീൻദോഷി സെഷൻസ് കോടതി ബിനോയിക്കെതിരെ 13 ന് കുറ്റം ചുമത്തിയേക്കും.

Tags:    
News Summary - Bihar woman approaches Bombay HC seeking DNA test results of son and Binoy Kodiyeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.