നെയ്യാറ്റിന്‍കര: ആർക്ക് വോട്ടുചെയ്യണമെന്ന ആശയക്കുഴപ്പത്തിലാണ് വസുന്ധരാമ്മ. കാരണം മറ്റൊന്നുമല്ല, തെൻറ രണ്ട് മക്കളും പരസ്പരം മത്സരിക്കുകയാണ്. ഒരാൾ ഇടതുമുന്നണിയുടെയും മറ്റേയാൾ യു.ഡി.എഫിെൻറയും സ്ഥാനാർഥികൾ. ആർക്ക് വോട്ട് ചെയ്യുമെന്ന് ചോദിച്ചാൽ, 'രണ്ടുപേരും എെൻറ വയറ്റിൽ കിടന്നവരാണ്, സമയമാകുേമ്പാൾ ഞാൻ വോട്ട് ചെയ്യും. ആർക്ക് ചെയ്യുമെന്ന് ആരോടും പറയില്ല...' എന്നാണ് വസുന്ധരാമ്മയുടെ മറുപടി.
നെയ്യാറ്റിൻകര നഗരസഭയിലെ മരുതത്തൂര്‍ വാര്‍ഡിലാണ് സഹോദരന്മാരുടെ നേർക്കുനേർ പോരാട്ടംകൊണ്ട് ഇക്കുറി ശ്രദ്ധയമാകുന്നത്. ജ്യേഷ്ഠന് മരുതത്തൂർ ശ്രീലത മന്ദിരത്തിൽ എസ്. പുരുഷോത്തമന് നായര്‍ സി.പി.എം സ്ഥാനാർഥിയാണ്. അനുജന് മരുതത്തൂർ സൂര്യഗായത്രിയിൽ സനല്‍കുമാര്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയും. പുരുഷോത്തമന്‍നായര്‍ മുന്‍ കൗണ്‍സിലറും സി.പി.എം സജീവ പ്രവര്‍ത്തകനുമാണ്. വിമുക്തഭടനായ സനല്‍കുമാർ വീടിനോട് ചര്‍ന്ന് ട്യൂഷന് സെൻറര്‍ നടത്തുന്നു. കോൺഗ്രസിൽ സജീവമാണ്. മാതാവ് വസുന്ധരാമ്മയോടൊപ്പമാണ് പുരുഷോത്തമന് നായരുടെ താമസം. ഇരുവർക്കുമിടയിൽ ആശയപരമായി വിയാജിപ്പുകളുണ്ടെങ്കിലും അതെല്ലാം വീടിന് പുറത്താണ്. രണ്ടുപേരും അമ്മയുടെ അനുഗ്രഹം വാങ്ങിയ ശേഷമാണ് പ്രചാരണത്തിനിറങ്ങുന്നത്. നിരവധി പേരുകൾ ചർച്ചചെയ്തതിനൊടുവിലാണ് സനല്‍കുമാറിനെ യു.ഡി.എഫ് സ്ഥാനാര്‍ഥിയാക്കിയത്. എന്നാല്‍ പുരുഷോത്തമന്‍നായർ മത്സരരംഗത്തുണ്ടാകുമെന്ന് ഏതാണ്ടുറപ്പായിരുന്നു.
ആര് ജയിക്കുമെന്ന ചോദ്യത്തിന് അത് ജയിക്കുേമ്പാഴേ പറയാനാവൂവെന്നാണ് വസുന്ധരാമ്മയുടെ പക്ഷം. 'രണ്ട് മക്കളും നാടിനുവേണ്ടി നല്ല കാര്യങ്ങൾ ചെയ്തത് കൊണ്ടാണ് അവരെ സ്ഥാനാർഥികളാക്കിയത്. എത് സമയത്തും എന്ത് ആവശ്യത്തിനും അവർ ഓടിയെത്തും' -വസുന്ധരാമ്മ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.