തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നിയ മസഭക്കുള്ളിൽ പ്രതിപക്ഷം തടഞ്ഞു. നിയമസഭാ കവാടത്തിൽ മുഖ്യമന്ത്രി, സ്പീക്കർ, പാർ ലമെൻററികാര്യ മന്ത്രി, ചീഫ് സെക്രട്ടറി, നിയമസഭാ സെക്രട്ടറി എന്നിവർ ചേർന്ന് ഗവർ ണറെ സ്വീകരിച്ച് സഭയിലേക്ക് ആനയിക്കുേമ്പാഴായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
പ്ല ക്കാർഡും ബാനറുകളുമായി എത്തിയ അംഗങ്ങൾ ‘ഗവർണർ ഗോ ബാക്ക്’, ‘ഗവർണറെ തിരികെ വിളിക് കുക’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി നടുത്തളത്തിലിറങ്ങി. ഇേതാടെ ഒരടിപോലും മു ന്നോട്ടുനീങ്ങാനാകാതെ ഗവർണർക്കും കൂട്ടർക്കും മിനിറ്റുകളോളം കാത്തുനിൽക്കേണ്ടി വന്നു. പ്രതിപക്ഷം വഴങ്ങുന്നിെല്ലന്ന് കണ്ടതോടെ വാച്ച് ആൻഡ് വാർഡിനെ സ്പീക്കർ വ ിളിപ്പിച്ചു. വാച്ച് ആൻഡ് വാർഡ് നേരിയ ബലപ്രയോഗത്തിലൂടെ പ്രതിഷേധക്കാരെ രണ്ടുവ ശങ്ങളിലേക്ക് മാറ്റിയതോടെ ഗവർണർ ഏറെ പ്രയാസപ്പെട്ട് മുന്നോട്ടുനീങ്ങി. ഗവർണർ ഒ രുവിധം വേദിയിലെത്തിയതിന് പിന്നാലെ ദേശീയഗാനം മുഴങ്ങി. അതോടെ സഭ ശാന്തമായി.
ദേശ ീയഗാനം അവസാനിച്ചതിന് പിന്നാലെ സ്പീക്കറുടെ ഡയസസിന് മുന്നിൽ പ്രതിപക്ഷനിരയുട െ ഭാഗത്ത് കൂട്ടമായിനിന്ന് പ്രതിപക്ഷാംഗങ്ങൾ വീണ്ടും ഗവർണർെക്കതിരെ മുദ്രാവാക്യം മുഴക്കി. ഇ-നിയമസഭയുടെ ഉദ്ഘാടനശേഷം ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചതോ ടെ നിയമസഭയെ അവഹേളിച്ച ഗവർണർക്ക് സഭയിെലത്തി സംസാരിക്കാൻ അവകാശമില്ലെന്ന് പ് രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഹിന്ദിയിലും ഇംഗ്ലീഷിലും ഉച്ചത്തിൽ പറഞ്ഞ് ബഹിഷ് കരണം പ്രഖ്യാപിച്ചു. അതേസമയം, ലാവലിൻ കേസിൽനിന്ന് രക്ഷപ്പെടാൻ ഗവർണറെ മുഖ്യമന് ത്രി പാലമാക്കിയിരിക്കുകയാണെന്നും ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള അന്തർധാര വ് യക്തമായെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
കേന്ദ്രത് തിനെതിരായ പരാമർശങ്ങളൊന്നും ഒഴിവാക്കിയില്ല
തിരുവനന്തപുരം: സ ംസ്ഥാന സർക്കാറും ഗവർണറും തമ്മിലെ അഭി
പ്രായ ഭിന്നതക്ക് അയവുവരുത്തി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. കേന്ദ്ര സർക്കാറിെൻറ നിയമസഭയിൽ നയപ്രഖ്യാപനപ്രസംഗം നട ത്തുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും മുഖ്യമന്ത്രിയുട െ ആഗ്രഹം മാനിച്ച് പൗരത്വ ഭേദഗതിക്കെതിരായ 18ാം ഖണ്ഡിക വായിക്കുകയാണെന്ന് പറഞ്ഞശേ ഷമാണ് വായിച്ചത്. സഭയിൽ ഗവർണറെ തടയുകയും നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കുകയ ും ചെയ്ത പ്രതിപക്ഷത്തിെൻറ അസാധാരണ പ്രതിഷേധത്തിനും നിയമസഭ ആദ്യമായി സാക്ഷിയാ യി.
‘ഇൗ ഭാഗം വായിക്കണമെന്ന് മുഖ്യമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചതിനാൽ വായിക്ക ുകയാണ്.’ - ഗവർണർ
ആ വിവാദ ഖണ്ഡിക
ഗവർണർ വായിച്ച 18ാം ഖണ്ഡിക ഇപ്രകാരം: ‘ഭര ണഘടനയുടെ അടിസ്ഥാന ഘടകമായ മതേതരത്വത്തിെൻറ ഒാരോ അംശത്തിനും വിരുദ്ധമാകുമെ ന്നതിനാൽ നമ്മുടെ പൗരത്വം ഒരിക്കലും മതത്തിെൻറ അടിസ്ഥാനത്തിലാവാൻ കഴിയില്ല. നമ്മ ുടെ ഭരണഘടനക്ക് കീഴിെല സുപ്രധാന തത്ത്വങ്ങൾക്ക് വിരുദ്ധമായതിനാൽ 2019 ലെ പൗരത്വ ഭേ ദഗതി നിയമം റദ്ദാക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുന്ന പ്രമേയം ഇൗ മഹ നീയ സഭ െഎകകണ്ഠ്യേന പാസാക്കി. ഇതിനെ തുടർന്ന്, എെൻറ സർക്കാർ ഭരണഘടനയുടെ 131ാം അനു ച്ഛേദത്തിലെ വ്യവസ്ഥകൾ വിനിയോഗിച്ച് ബഹുമാനപ്പെട്ട സുപ്രീംകോടതി മുമ്പാകെ ഒരു ഒ റിജിനൽ സ്യൂട്ട് ഫയൽ ചെയ്തു’.
ഇതിെൻറ തുടർച്ചയായി ഖണ്ഡിക 19ൽ ‘ശക്തമായ സംസ ്ഥാനങ്ങളും ശക്തമായ കേന്ദ്രവും നമ്മുടെ ഫെഡറലിസത്തിെൻറ സ്തംഭങ്ങളാണ്. വിശാല ദേശ ീയ താൽപര്യം മനസ്സിൽ വെച്ച് സംസ്ഥാനങ്ങളുടെ യഥാർഥ ആശങ്കയുടെ ശബ്ദങ്ങൾ, പ്രത്യേകി ച്ചും ഭരണഘടനാ മൂല്യങ്ങൾ ഉൾപ്പെടുേമ്പാൾ നമ്മുടെ പൗരാവലിയിലെ വലിയൊരു വിഭാഗത്ത ിന് വ്യാപകമായ ഉത്കണ്ഠകളും ആശങ്കകളും ഉണ്ടാകുകയും ചെയ്യുേമ്പാൾ ശരിയായ അർഥത ്തിൽ കേന്ദ്ര സർക്കാർ പരിഗണിക്കേണ്ടതുണ്ട്’ എന്നതുൾപ്പെടെ കേന്ദ്രത്തിനെതിരായ പരാ മർശങ്ങളൊന്നും ഗവർണർ ഒഴിവാക്കിയില്ല.
സി.എ.എക്കെതിരായ ഭാഗം ഒഴിവാക്കുമെന്ന ആ ശങ്കയിലായിരുന്ന മുഖ്യമന്ത്രിയെയും ഭരണപക്ഷത്തെയും അത്ഭുതപ്പെടുത്തിയാണ് ഗവർ ണർ നിലപാട് വിശദീകരിച്ചത്. 18ാം ഖണ്ഡികയിലേക്ക് കടക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം, കഴ ിഞ്ഞ കുറച്ച് ദിവസമായി മുഖ്യമന്ത്രിയുമായി ഇക്കാര്യത്തിൽ നടത്തിയ കത്തിടപാട് സൂച ിപ്പിച്ചു. ‘ഇൗ ഭാഗം വായിക്കണമെന്ന് മുഖ്യമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചതിനാൽ വായിക് കുകയാണ്. പക്ഷേ, സംസ്ഥാന സർക്കാറിെൻറ നയത്തിലും പരിപാടിയിലും ഇത് ഉൾപ്പെടുന്നിെ ല്ലന്ന നിലപാടാണ് തനിക്ക്. എന്നാൽ, ഇതാണ് സർക്കാറിെൻറ വീക്ഷണമെന്ന് മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കിയതിനാൽ ആ ആഗ്രഹം മാനിച്ച് വായിക്കുകയാണെ’ന്നും വിശദീകരിച്ചു.
നയപ്രഖ്യാപന പ്രസംഗത്തിൽ നിന്ന്...
അതിവേഗ റെയിലിനെ കൊച്ചി മെട്രോയുമായി ബന്ധിപ്പിക്കും
തിരുവനന്തപുരം: അതിവേഗ റെയിൽപാതയായ സിൽവർ ലൈൻ അഞ്ചുവർഷംകൊണ്ട് പൂർത്തിയാക്കുമെന്നും ഇതിനെ കൊച്ചി മെട്രോയുമായി ബന്ധിപ്പിക്കുമെന്നും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. കലൂർ സ്റ്റേഡിയത്തിൽനിന്ന് ആരംഭിച്ച് കാക്കനാട് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാമത്തെ കോറിഡോറുമായാകും (പിങ്ക് ലൈൻ) അതിവേഗ റെയിൽ ബന്ധിപ്പിക്കുക. പിങ്ക് ലൈൻ ജോലി ഇൗ വർഷം ആരംഭിക്കും.
കൗണ്ടർ ഇൻറലിജൻസ് സെല്ലും ഡാറ്റാ അനാലിസിസ് കേന്ദ്രവും ആരംഭിക്കും
തിരുവനന്തപുരം: തീവ്രവാദപ്രവർത്തനങ്ങൾ തടയുന്നതിന് പ്രത്യേക ശ്രദ്ധ നൽകുമെന്നും അതിെൻറ ഭാഗമായി പൊലീസിൽ കൗണ്ടർ ഇൻറലിജൻസ് സെല്ലും ഡാറ്റാ അനാലിസിസ് കേന്ദ്രവും ആരംഭിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
ആഭ്യന്തരം
കേന്ദ്ര മോേട്ടാർ വാഹന നിയമത്തിൽ വരുത്തിയ ഭേദഗതികൾക്കനുസരിച്ചുള്ള ‘ഇൻറഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്സ്മെൻറ് സിസ്റ്റം’ നടപ്പാക്കും
തീവ്രവാദം തടയാൻ കൂടുതൽ ശ്രദ്ധപതിപ്പിക്കുന്നതിെൻറ ഭാഗമായി ‘കൗണ്ടർ ഇൻറലിജൻസ് സെൽ’ തുടങ്ങും
സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോക്ക് ഡാറ്റാ അനാലിസിസ് കേന്ദ്രം തുടങ്ങും
ഗുരുവായൂർ, പിണറായി പൊലീസ് സ്റ്റേഷനുകളുടെയും ഇടുക്കി, മലപ്പുറം, കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറൽ എന്നിവിടങ്ങളിലെ എല്ലാ ജില്ലാ പരിശീലനകേന്ദ്രങ്ങളുടെയും നിർമാണം വരുംവർഷത്തിൽ പൂർത്തീകരിക്കും
കൊച്ചി സിറ്റി പൊലീസ് സമുച്ചയനിർമാണത്തിന് തുടക്കം കുറിക്കും
വ്യവസായവും വാണിജ്യവും
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുേമ്പാൾ അത് ഏറ്റെടുക്കുന്നതിനുള്ള ആദ്യ അവകാശം സംസ്ഥാന സർക്കാറിന് നൽകണം
നിക്ഷേപകർക്ക് വ്യവസായനിക്ഷേപം സംബന്ധിച്ച എല്ലാ വിവരങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾഫ്രീ നമ്പർ ആരംഭിക്കും
ഉൽപാദന-സേവന മേഖലകളെ ഉൾക്കൊള്ളിച്ച് ‘മാർജിൻ മണി ഗ്രാൻറ് ടു നാനോ യൂനിറ്റ്സ്’ എന്ന പദ്ധതി ഉടൻ ആരംഭിക്കും
കാക്കനാട് എക്സിബിഷൻ കം കൺവെൻഷൻ സെൻറർ നിർമിക്കാൻ സംയുക്ത കമ്പനി രൂപവത്കരിക്കും
കൈത്തറി മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി ‘ഹാൻറ്ലൂം ഫാമിലി വെൽഫെയർ സ്കീം’
പൊതുമേഖലാ സ്ഥാപനങ്ങൾക്കായി ഒരു സഹകരണ പ്ലാറ്റ്ഫോം, ഇതിനായി റിയാബിെൻറ കീഴിൽ ഒരു െടക്നിക് സർവിസ് സപ്പോർട്ട് സെൻറർ സ്ഥാപിക്കും
വിവരസാേങ്കതികവിദ്യ
പൊതുജനങ്ങൾക്ക് സൗജന്യ ഇൻറർനെറ്റ് ലഭ്യതക്കായി 2000 പബ്ലിക് വൈഫൈ ഹോട്ട് സ്പോട്ടുകൾ ആരംഭിക്കും
കോഴിക്കോട് സൈബർ പാർക്കിൽ രണ്ടാമത്തെ െഎ.ടി കെട്ടിടം സ്ഥാപിക്കും
തദ്ദേശസ്വയംഭരണം
എല്ലാ ഗ്രാമപഞ്ചായത്തിലും ഇൻറഗ്രേറ്റഡ് ലോക്കൽ ഗവൺമെൻറ് മാനേജ്മെൻറ് സിസ്റ്റം ആരംഭിക്കും
ലൈഫ്മിഷൻ പദ്ധതിയുടെ ഭാഗമായി അടുത്തഘട്ടത്തിൽ പ്രീ-ഫാബ് സാേങ്കതികവിദ്യ ഉപയോഗിച്ചുള്ള ബഹുനില പാർപ്പിടങ്ങൾ നിർമിക്കും
വിവിധ എൻജിനീയറിങ് കോളജുകളുടെ സഹകരണത്തോടെ 1420 കി.മീ റോഡുകളെ പി.എം.ജി.എസ്.വൈ രൂപകൽപനാ നിലവാരത്തിലേക്ക് ഉയർത്തും
ആസൂത്രണം
കുട്ടനാടിനുവേണ്ടി തയാറാക്കിയ പ്രത്യേക പാക്കേജ് വയനാട്, ഇടുക്കി ജില്ലകൾക്കുവേണ്ടിയും തയാറാക്കും
പ്രളയവും ഉരുൾപൊട്ടലും ഗുരുതരമായി ബാധിച്ച ഗ്രാമപഞ്ചായത്തുകൾക്കുവേണ്ടി ലാൻഡ് യൂസ് ഡിസിഷൻ മോഡലുകൾ തയാറാക്കും
2008ലെ േകരള നെൽവയൽ-തണ്ണീർത്തട സംരക്ഷണനിയമത്തിെൻറ ഫലപ്രദമായ നിർവഹണത്തിന് സർവേ പ്ലോട്ടുകളുടെ ഉപഗ്രഹദൃശ്യം കണ്ടെത്തി റിപ്പോർട്ടുകൾ നൽകുന്നതിന് കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെൻറ് സെൻറർ നടപ്പാക്കും
പൊതുമരാമത്ത്
എല്ലാ സംസ്ഥാനപാതകളും രണ്ടുവരി നിലവാരത്തിലേക്ക് ഘട്ടംഘട്ടമായി വികസിപ്പിക്കും
120 കി.മീ. ദൈർഘ്യമുള്ള മൂന്ന് പൈലറ്റ് റോഡുകളുടെ ദീർഘകാല പരിപാലനം പെർഫോമൻസ് ബെയ്സ്ഡ് മെയിൻറനൻസ് കോൺട്രാക്ടിൻ കീഴിൽ നടപ്പാക്കും
കരമന-കളിയിക്കാവിള േദശീയപാതയിെല ബാലരാമപുരം മുതൽ വഴിമുക്കുവരെയുള്ള ഒന്നര കിലോമീറ്ററിനായുള്ള ഭൂമി ഏറ്റെടുക്കൽ ഇൗവർഷം പൂർത്തീകരിക്കും
അവധി ദിനങ്ങളിലും സബ്രജിസ്ട്രാർ ഒാഫിസ്
(അവഗണിക്കപ്പെടുന്ന വയോജനങ്ങൾക്കായി വയോഹസ്തം പദ്ധതി)
വിദ്യാർഥി നേതാക്കൾ ഇനിയും വിദേശത്തേക്ക്
കോളജ്-സർവകലാശാല വിദ്യാർഥി നേതാക്കൾക്ക് വിദേശത്തുള്ള മുൻനിര സർവകലാശാലകളെ പരിചയപ്പെടുത്തുന്നത് ഈ വർഷവും തുടരുമെന്ന് നയപ്രഖ്യാപനം. വരുന്ന അക്കാദമിക് സെഷൻ മുതൽ പരീക്ഷകളുടെ നടത്തിപ്പും ഫലപ്രഖ്യാപനവും സാങ്കേതികവിദ്യയുടെ സഹായത്തോടെ സർവകലാശാലകൾ ഏകീകൃത രീതിയിലും യഥാസമയത്തും നടത്തും.
എല്ലാ സർവകലാശാലകളുടെയും വിദൂരവിദ്യാഭ്യാസ കേന്ദ്രങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഈ വർഷം ഓപൺ യൂനിവേഴ്സിറ്റി ഓഫ് കേരള ആരംഭിക്കും. എല്ലാ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എയ്ഡഡ് കോളജുകളിലും ജീവനി കൗൺസലിങ് കേന്ദ്രങ്ങൾ ആരംഭിക്കും.
‘പഠിക്കുക, സമ്പാദിക്കുക’ പദ്ധതി നടപ്പാക്കും
വിദ്യാർഥികൾക്ക് വേണ്ടി ‘പഠിക്കുക, സമ്പാദിക്കുക’ പദ്ധതി ആരംഭിക്കും. എൻജിനീയറിങ് രംഗത്തുള്ള കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ട്രിവാൻഡ്രം എൻജിനീയറിങ് സയൻസ് ആൻഡ് ടെക്നോളജി റിസർച് പാർക്കിെൻറ പ്രവർത്തനം ശക്തിപ്പെടുത്തും.
കേരള സാങ്കേതിക സർവകലാശാലയുടെ അംഗീകാരമുള്ള കോളജുകളിൽ ബിഗ് ഡാറ്റ അനാലിസിസിന് വേണ്ടിയുള്ള കേന്ദ്രവും അർട്ടിഫിഷ്യൽ ഇൻറലിജൻസ്, റോബോട്ടിസ് മേഖലകളിൽ നൂതന കോഴ്സും ആരംഭിക്കും.
കടുവകൾക്ക് ആശ്വാസം
മനുഷ്യരുമായി ഉണ്ടാകുന്ന സംഘർഷത്തിലും മറ്റും മുറിവേറ്റ കടുവകളുടെ ചികിത്സക്കും പുനരധിവാസത്തിനുമായി സംസ്ഥാനത്ത് കടുവ പുനരധിവാസ കേന്ദ്രം സ്ഥാപിക്കാൻ ആലോചന. കണ്ണൂർ കണ്ണവത്ത് വന്യജീവി സഫാരി പാർക്ക് സ്ഥാപിക്കും.
അമൂല്യമായ സമുദ്രജല ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന് പ്രത്യേക സമുദ്ര സംരക്ഷിത പ്രദേശങ്ങളെ കമ്യൂണിറ്റി റിസർച്ചുകളായി പ്രഖ്യാപിക്കും. അനധികൃത ഓൺലൈൻ വന്യജീവി വ്യാപാരം തടയുന്നതിന് ഹൈ എൻഡ് സൈബർ ഫോറൻസിക് ലബോറട്ടറി സ്ഥാപിക്കും.
എല്ലാ ജില്ലകളിലും ‘റോഷ്നി’
കുടിയേറ്റ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് എറണാകുളം ജില്ല ഭരണകൂടം ആരംഭിച്ച ‘റോഷ്നി’ പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗം പൂർണമായും നാഷനൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്കിലേക്ക് പരിവർത്തനം ചെയ്യും. ഒരു ലക്ഷം ക്ലാസ് ലൈബ്രറികൾ സ്ഥാപിക്കും. ഈ വർഷം തന്നെ എല്ലാ ക്ലാസ്മുറികളുടെയും ഡിജിറ്റൈസേഷൻ പൂർത്തീകരിക്കുമെന്നും ഗവർണർ അറിയിച്ചു.
വരുന്നു, ‘മത്സ്യ നിയമം'
മത്സ്യവിൽപന പ്രോത്സാഹിപ്പിക്കുന്നതിനും മത്സ്യങ്ങൾക്ക് ന്യായ വില ലഭിക്കുന്നതിനുമായി നിയമം കൊണ്ടുവരുമെന്ന് സർക്കാർ. കാലാവസ്ഥ വ്യതിയാനങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ കാലാവസ്ഥ പ്രവചനവുമായി ബന്ധപ്പെട്ട് നിരന്തരം വിവരങ്ങൾ നൽകുന്നതിനും രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിനും എല്ലാ മറൈൻ ജില്ലകളിലും ഫിഷറീസ് സ്റ്റേഷനുകൾ സ്ഥാപിക്കും. ജീവനുള്ള മത്സ്യങ്ങളുടെ മാർക്കറ്റുകളും മത്സ്യസൂപ്പർ മാർക്കറ്റുകളും ആരംഭിക്കും. മുട്ടത്തറ മത്സ്യത്തൊഴിലാളി ഹൗസിങ് കോളനി മാതൃകയിൽ മറ്റ് തീരദേശ ജില്ലകളിലും ഹൗസിങ് കോളനികൾ നിർമിക്കും.
ശബ്ദ മലിനീകരണം തടയാനും നയം
ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിന് പ്രത്യേക നയം. ജില്ലകളിൽ കാലാവസ്ഥ വ്യതിയാനത്തിെൻറ പ്രവർത്തന രേഖ രൂപവത്കരിക്കും. കാലാവസ്ഥ വ്യതിയാന ലഘൂകരണം, അതിജീവനം സംബന്ധിച്ച പ്രശ്നങ്ങൾ എന്നിവയിൽ പി.എച്ച്.ഡി നടത്തുന്നതിന് ഉജ്ജ്വൽ ഫെലോഷിപ് പ്രോഗ്രാം, പരിസ്ഥിതി ശാസ്ത്രം/ എൻജിനീയറിങ് ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിന് വിദ്യാപോഷിണി ഫെലോഷിപ്പ്.
‘കോ- ഓപ്’ ഇനി ബ്രാൻഡ്
സഹകരണ സംഘങ്ങൾ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ ‘കോ- ഓപ്’ മാർക്ക് എന്ന ഏക ബ്രാൻഡിലും ഗുണനിലവാര മുദ്രയിലും കൊണ്ടുവരും. പാലക്കാട് കണ്ണമ്പ്രയിൽ പ്രതിദിനം 200 മെട്രിക് ടൺ ഉൽപാദനശേഷിയുള്ള ആധുനിക അരിമില്ലിെൻറ പ്രവർത്തനം ആരംഭിക്കും. സംസ്ഥാനത്തെ കന്നുകാലി സമ്പത്ത് മാപ്പ് ചെയ്യുന്നത് മൃഗങ്ങളെ തിരിച്ചറിയുന്നതിനു ജി.ഐ.എസ് മാപ്പിങ്ങുമായി സംയോജിപ്പിച്ച് ആർ.എഫ്.ഐ.ഡി ടാഗിങ് ആരംഭിക്കും. വാണിജ്യപരമായി ആടുവളർത്തലിൽ ഏർപ്പെട്ടവർക്ക് സഹായം നൽകും. കൂടുതൽ മൊബൈൽ ടെലി-വെറ്ററിനറി യൂനിറ്റുകളും മൊബൈൽ വെറ്ററിനറി ക്ലിനിക്കുകളും സ്ഥാപിക്കും.
ചരക്കുനീക്കത്തിന് ബാർജ് സർവിസ്
നിറയെ തെറ്റുമായി നയപ്രഖ്യാപന പ്രസംഗത്തിെൻറ മലയാളം
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ മലയാളം തർജമയിൽ വൻതെറ്റുകൾ. സാമാജികർക്കും മാധ്യമ പ്രവർത്തകർക്കും വിതരണം ചെയ്ത മലയാളം പകർപ്പിലാണ് തെറ്റുകളുടെ കൂമ്പാരം. ഇംഗ്ലീഷ് വാചകത്തിന് വിരുദ്ധമായ അർഥം കൂടാതെ ഗൂഗിൾ ട്രാൻസ്ലേഷൻ വഴി നടത്തിയ തർജമയാണ് ഭൂരിഭാഗവും. അച്ചടിച്ചുെവച്ചിരിക്കുന്നത് മുഴുവൻ തെറ്റാണെന്ന് തിരിച്ചറിഞ്ഞതോടെ മലയാള മാധ്യമങ്ങൾ ഇംഗ്ലീഷ് പകർപ്പ് തേടിപ്പിടിച്ച് ശരിക്കുള്ള തർജമ നൽകി. ഇൗ അമളി സമൂഹ മാധ്യമങ്ങൾ ഏെറ്റടുത്തതോടെ സർക്കാറിന് നാണക്കേടായി.
ഗവർണറെ മുമ്പും തടഞ്ഞു; വിയോജിച്ച് വായിക്കുന്നത് ഇതാദ്യം
തിരുവനന്തപുരം: സഭക്കുള്ളിൽ ഗവർണറെ തടയുന്നത് കേരളത്തിൽ ആദ്യമല്ല. മുമ്പ് രണ്ടുതവണ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ നയപ്രഖ്യാപനം കഴിഞ്ഞ് മടങ്ങുേമ്പാൾ സഭക്ക് പുറത്തും തടഞ്ഞിരുന്നു. ഒാരോ വർഷവും നിയമസഭ ആദ്യം സമ്മേളിക്കേണ്ടത് ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആകണമെന്നാണ് ചട്ടം. ഗവർണർ സഭയിൽ വരുേമ്പാൾ സർക്കാറിനോടുള്ള അതൃപ്തി പ്രതിപക്ഷം പലതരത്തിൽ അറിയിക്കാറുണ്ട്.
എന്നാൽ, നിയമസഭ ചരിത്രത്തിൽ ആദ്യമായാണ് ഗവർണറുടെ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്താൻ സഭക്കുള്ളിൽ പ്രതിഷേധിച്ചത്. നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങൾ ഗവർണർ വായിക്കാതെ വിടുന്നത് മുമ്പ് ഉണ്ടായിട്ടുണ്ടെങ്കിലും വിയോജിപ്പ് സഭയിൽ അറിയിച്ചശേഷം അക്കാര്യം സർക്കാറിെൻറ നയമായി ഗവർണർ വായിക്കുന്ന ആദ്യ സംഭവം ഇന്നലത്തേതാണ്.
സമാന സംഭവം ആദ്യം നടന്നത് 1974ൽ. അഴിമതിക്കാരായ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് അന്നത്തെ ഗവർണർ എൻ.എൻ. വാഞ്ചുവിനെ പ്രതിപക്ഷത്തായിരുന്ന എൽ.ഡി.എഫ് സഭയിൽ തടഞ്ഞു. 1995ൽ കരുണാകരൻ സർക്കാറിെൻറ രാജി ആവശ്യപ്പെട്ട് ഗവർണർ ബി. രാച്ചയ്യെയ പ്രതിപക്ഷം തടഞ്ഞു. രണ്ടിലും സ്പീക്കറുടെ ചേംബർവഴിയാണ് ഗവർണറെ വേദിയിൽ എത്തിച്ചത്. 1997ൽ നയപ്രഖ്യാപനം നടത്തി മടങ്ങാനൊരുങ്ങിയ ഗവർണർ സുഖ്ദേവ്സിങ് കാങ്ങിനെ കോൺഗ്രസ് എം.എൽ.എ ജോർജ് ഇൗഡൻ തടഞ്ഞതാണ് മറ്റൊരു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.