തമിഴ്നാട്ടിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് നാടുകാണിയിൽ കേരള എക്സൈസ് സംഘം വാഹനപരിശോധന നടത്തുന്നു
നിലമ്പൂർ: കോവിഡ് വർധിച്ച സാഹചര്യത്തിൽ ഞായറാഴ്ച ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ സംസ്ഥാന അതിർത്തികളിൽ കർശന നിയന്ത്രണമുണ്ടാവും. നീലഗിരി ജില്ലയോട് അതിർത്തി പങ്കിടുന്ന വഴിക്കടവ് അതിർത്തിയിൽ കൂടുതൽ പൊലീസ് സേനയെ വിന്യസിക്കും. ആനമറിയിൽ പ്രവർത്തിക്കുന്ന പൊലീസ് ചെക്ക്പോസ്റ്റിൽ തണ്ടർബോൾട്ട് ഉൾപ്പെടെ ഉണ്ടാവും. ജീപ്പിലും ഇരുചക്ര വാഹനത്തിലും നാടുകാണി ചുരത്തിൽ പൊലീസ് റോന്തുചുറ്റും. പൊലീസ് മൊബൈൽ യൂനിറ്റിന്റെ സാനിധ്യവും ചുരത്തിൽ ഏർപ്പെടുത്തും. പാൽ, പത്രം, ആശുപത്രി, നേരത്തേ അനുമതി വാങ്ങിയ വിവാഹം എന്നിവ മാത്രമേ കടത്തിവിടൂ.
കേരളത്തിൽനിന്ന് നാടുകാണി ചുരം വഴി അന്തർ സംസ്ഥാനങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവിസും നിർത്തിവെച്ചിരിക്കുകയാണ്. തമിഴ്നാട്ടിൽ ഞായറാഴ്ച ലോക്ഡൗണായതിനാൽ അന്തർ സംസ്ഥാനത്തുനിന്നുള്ള വാഹനങ്ങളുടെ വരവുണ്ടാവില്ല. ഓരോ സ്റ്റേഷൻ അതിർത്തികളിലും പൊലീസ് ക്യാമ്പുകൾ ക്രമീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.