കോഴിേക്കാട്: കോവിഡ് ബാധിച്ച് മരിച്ച മാവൂർ സ്വദേശിനി സുലൈഖയുടെ മൃതദേഹം കോഴിക്കോട് കണ്ണംപറമ്പ് ശ്മശാനത്തിൽ ഖബറടക്കി. തിങ്കളാഴ്ച വൈകീട്ട് 3.30 ഒാടെയാണ് നടപടി പൂർത്തിയാക്കി കോർപറേഷൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംസ്കാരം നടന്നത്. സുലെഖയുടെ ഭർത്താവിെൻറ സഹോദരന്മാരുടെ മക്കളായ സലീം, സാലി എന്നിവരാണ് അന്ത്യകർമങ്ങൾ നടത്തിയത്. ഭർത്താവും നാട്ടിലുള്ള രണ്ട് മക്കളും ക്വാറൻറീനിലായതിനാൽ ചടങ്ങിൽ പെങ്കടുക്കാനായില്ല.
കോഴിക്കോട് ജില്ലയിൽ നിന്നുള്ള ആദ്യ കോവിഡ് മരണമാണ് സുലൈഖയുടേത്. ഞായറാഴ്ച രാത്രിയാണ് സുലൈഖ കോഴിേക്കാട് മെഡി.കോളജ് കോവിഡ് വാർഡിൽ മരിച്ചത്. ഇവരുടെ ഭർത്താവിന് രോഗം സ്ഥിരീകരിച്ചിരുന്നു. സംസ്കാര നടപടികൾക്ക് കോഴിേക്കാട് കോർപറേഷൻ കോവിഡ് എൻഫോഴ്സ്മെൻറ് സ്ക്വാഡ് ലീഡർ ആർ.എസ്. ഗോപകുമാർ, എച്ച്.െഎ വത്സൻ, ജൂനിയർ എച്ച്.െഎമാരായ പി.എസ്. ഡെയ്സൺ, എൻ.ഷമീർ, സിവിൽ ഡിഫൻസ് വളൻറിയർ ടി. ഫഹദ്, ആംബുലൻസ് ഡ്രൈവർ രാജഷ് എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.
സംസ്കാരത്തിൽ ആശയക്കുഴപ്പം
മാവൂർ: കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി മരിച്ച മാവൂർ കൽപള്ളി സ്വദേശി സുലൈഖയുടെ (55) മൃതദേഹം കണ്ണംപറമ്പ് ശ്മശാനത്തിൽ ഖബറടക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമാകുന്നത് തിങ്കളാഴ്ച രാവിലെ 10.30ഓടെ. കണ്ണംപറമ്പ് ശ്മശാനത്തിൽ ഖബറടക്കുമെന്നായിരുന്നു ഞായറാഴ്ച രാത്രി അറിയിച്ചത്.
എന്നാൽ, മാവൂർ വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ അടക്കണമെന്നായിരുന്നു സുലൈഖയുടെ ബന്ധുക്കളുടെ ആവശ്യം. ഈ ആവശ്യവുമായി ബന്ധുക്കൾ ജില്ല ഭരണകൂടത്തെ സമീപിച്ചു. ജില്ല അധികൃതർ തുടക്കം മുതൽ ഇതിനെ നിരുത്സാഹപ്പെടുത്തിയിരുന്നു. മാവൂരിൽ ഖബറടക്കുന്നതിൽ പള്ളി കമ്മിറ്റി എതിരഭിപ്രായം പ്രകടിപ്പിച്ചിരുന്നില്ല. ഏറെ സമ്മർദങ്ങൾക്കൊടുവിൽ, മാവൂരിലെ സൗകര്യം പരിശോധിച്ച് ഉറപ്പുവരുത്താനും അതനുസരിച്ച് മാവൂരിൽ ഖബറടക്കാനും തിങ്കളാഴ്ച രാവിലെയോടെ അനുമതി നൽകി.
എന്നാൽ, മാവൂരിൽ അതിനുള്ള സൗകര്യമില്ലെന്നും, സുരക്ഷിതമല്ലെന്നുമുള്ള അഭിപ്രായം വ്യാപകമായതോടെ ആശയക്കുഴപ്പമായി. തുടർന്നാണ് രാവിലെ 9.45ഓടെ ഹെൽത്ത് ഓഫിസർ ഡോ. ആർ.എസ്. ഗോപകുമാറിെൻറ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ചത്. മാവൂർ സി.ഐ ആർ. അശോകൻ, ചെറൂപ്പ ആശുപത്രി അഡ്മിനിസ്ട്രേറ്റിവ് മെഡിക്കൽ ഓഫിസർ ബിൻസു വിജയൻ, മാവൂർ ഹെൽത്ത് ഇൻസ്പെക്ടർ ടി. അബ്ദുൽ മജീദ്, ഹെൽത്ത് സൂപ്പർവൈസർ പി.പി. മുരളീധരൻ, ജെ.എച്ച്.ഐ സി. ആരിഫ് തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.
പരിശോധനയിൽ മാവൂർ വലിയ പള്ളിയിൽ ഇതിനുള്ള സൗകര്യവും സുരക്ഷിതത്വവുമില്ലെന്ന് ബോധ്യമായി. നിശ്ചിത പരിധിക്കുള്ളിൽ വിദ്യാലയവും വീടുകളും ജലേസ്രാതസ്സുകളും ഉള്ളതും ഖബർസ്ഥാൻ ഉയർന്ന പ്രദേശത്തായതും അടിത്തട്ടിൽ പാളികളായുള്ള പാറയുള്ളതുമെല്ലാം ഇവിടെ സുരക്ഷിതമല്ലെന്നുള്ള തീരുമാനമെടുക്കാൻ കാരണമായി. ഇക്കാര്യങ്ങൾ സുലൈഖയുടെ കുടുംബാംഗങ്ങളെയും ബോധ്യപ്പെടുത്താനായതോടെ കണ്ണംപറമ്പ് ശ്മശാനത്തിൽ ഖബറടക്കാൻ തീരുമാനമെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.