തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബറിൽതന്നെ നടത്തണം -സി.പി.എം

തിരുവനന്തപുരം: നിലവിലെ വാർഡുകളുടെ അടിസ്ഥാനത്തിൽ ഒക്ടോബറിൽതന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെര ഞ്ഞെടുപ്പ് നടത്തണമെന്ന് സി.പി.എം. നിലവിലുള്ള നിയമപ്രകാരം വാർഡ് വിഭജനം സാധ്യമെല്ലന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സർക്കാറിെനതിരായ പ്രതിപക്ഷ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ യു.ഡി.എഫ്- ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്നും അദ്ദേഹം സി.പി.എം ചാനലിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചു.

പുതിയ നിയമം അനുശാസിക്കുന്ന വാർഡ് വിഭജനം കോവിഡിെൻറ പുതിയ സാഹചര്യത്തിൽ പ്രായോഗികമല്ല. തെരഞ്ഞെടുപ്പ് ഒക്ടോബറിൽതന്നെ നടത്തണം. നിലവിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങൾ മുൻനിരയിലാണ്.

ആ സാഹചര്യത്തിൽ ഇൗ തദ്ദേശ സ്ഥാപനങ്ങളെ ഉദ്യോഗസ്ഥഭരണത്തിലേക്ക് തള്ളിവിടുന്നത് ശരിയല്ലെന്നും കോടിയേരി പറഞ്ഞു. വാർഡ് വിഭജനത്തിൽ സർക്കാർ ഉറച്ചുനിന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് നടക്കാനിടയില്ലെന്ന അഭ്യൂഹത്തിനിടെയാണ് ഭരണത്തിന് നേതൃത്വം നൽകുന്ന സി.പി.എംതന്നെ ആദ്യമായി നിലപാട് വ്യക്തമാക്കുന്നത്.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല-ബി.ജെ.പി നേതാവ് വി. മുരളീധരൻ കൂട്ടുകെട്ടാണ് ഇപ്പോൾ പ്രതിപക്ഷത്തിനെ നിയന്ത്രിക്കുന്നത്. സ്പ്രിൻക്ലർ വിവാദത്തിൽ കോൺഗ്രസും ബി.ജെ.പിയും ഒത്തുകളിച്ചു. അതിെൻറ ഭാഗമായാണ് രമേശ് ചെന്നിത്തല ഹൈകോടതിയിൽ നൽകിയ ഹരജിക്ക് പിന്തുണ നൽകുംവിധം കേന്ദ്രസർക്കാർ കോടതിയിൽ നിലപാട് സ്വീകരിച്ചതെന്നും കോടിയേരി പറഞ്ഞു.

Tags:    
News Summary - election must conduct in october

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.