തൃശൂർ: ചെലവ് ചുരുക്കലിെൻറ പേരിൽ ഒാഫിസിലും ലൈനിലും ജോലി ചെയ്യുന്ന കരാർ ജീവനക്കാരെ ബി.എസ്.എൻ.എൽ പിരിച്ചു വിടുന്നു. ഇൗ പ്രക്രിയ പൂർത്തിയാകുന്നതോടെ കേരളത്തിൽ ബി.എസ്.എൻ.എല്ലിെൻറ സേവനത്തെ കാര്യമായി ബാധിക്കും. കരാർ ജീവനക്കാരെ പിരിച്ചു വിടുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉന്നയിച്ച് ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂനിയൻ സംസ്ഥാന ഘടകം പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്. യൂനിയെൻറ ദേശീയ നേതൃത്വം വ്യാഴാഴ്ച ബി.എസ്.എൻ.എൽ എച്ച്.ആർ ഡയറക്ടർ സുജാത റായിക്ക് കേരളത്തിലെ വിഷയം ചൂണ്ടിക്കാട്ടി കത്ത് നൽകി.
1984ന് ശേഷം നിയമനം നടക്കാത്ത ബി.എസ്.എൻ.എല്ലിൽ കാര്യങ്ങൾ മുന്നോട്ടു നീങ്ങുന്നത് കരാർ ജീവനക്കാർ കാരണമാണ്. കേരളത്തിൽ നോൺ-എക്സിക്യൂട്ടിവ് തസ്തികയിൽ 8,000 സ്ഥിരം ജീവനക്കാരുള്ളപ്പോൾ കരാർ ജീവനക്കാർ 10,000 ആണ്. സംസ്ഥാനത്ത് ഏറ്റവുമൊടുവിൽ രൂപവത്കരിച്ച എസ്.എസ്.എ കൾ മലപ്പുറവും പത്തനംതിട്ടയുമാണ്. സ്ഥിര നിയമനം നടക്കാത്തതിനാൽ രണ്ടിടത്തും അധികവും കരാർ ജീവനക്കാരാണ്.
30 ശതമാനം കരാർ ജീവനക്കാരെയെങ്കിലും കുറക്കണമെന്നാണ് കോർപറേറ്റ് ഒാഫിസിെൻറ തീരുമാനം. ഇത് പിൻപറ്റി 20 ശതമാനം കുറവ് വരുത്താനാണ് കേരള സർക്കിളിെൻറ നീക്കം. അത് നടപ്പായാൽ 2,000 കരാറുകാർ പുറത്താവും. ഇതിൽ എതിർപ്പ് ഉയർന്നതോടെ 55 വയസ്സായവരെ ഒഴിവാക്കാൻ നിർദേശം വന്നു. സ്ഥിര നിയമനം നടക്കാതിരിക്കുകയും പുതിയ കരാറുകാരെ നിയമിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അതും സ്ഥാപനത്തിെൻറ സേവനം പ്രതിസന്ധിയിലാക്കുമെന്നാണ് എംപ്ലോയീസ് യൂനിയെൻറ നിലപാട്.
ഇൗ സാഹചര്യത്തിൽ 65 വയസ്സ് എന്ന് മാനദണ്ഡം നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റവുമൊടുവിൽ കോർപറേറ്റ് ഒാഫിസ് ഒരു വർഷം മുമ്പ് നിയമിച്ച അപ്രൻറീസുകളുടെ കാലാവധിയും അടുത്ത മാസം പൂർത്തിയാവും. സ്ഥിരം ജീവനക്കാരിൽ 40 ശതമാനം 2019-‘20ൽ വിരമിക്കുകയുമാണ്. ഇൗ ഒഴിവുകളൊന്നും നികത്തുന്നില്ല.
റിലയൻസ് ജിയോ ഉയർത്തുന്ന വെല്ലുവിളി അതിജീവിച്ച് സ്ഥാപനത്തെ പിടിച്ചു നിർത്താൻ കോർപറേറ്റ് ഒാഫിസിൽ ഒരു വിഭാഗവും ജീവനക്കാർ സംഘടന വ്യത്യാസമില്ലാതെ ഒരുമിച്ചും പരിശ്രമിക്കുേമ്പാഴാണ് കോർപറേറ്റ് ഒാഫിസിലെ മറ്റൊരു വിഭാഗവും കേന്ദ്ര സർക്കാറും അതിനെ തുരങ്കം വെക്കുന്ന നടപടികളുമായി മുന്നോട്ടുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.