സുൽത്താൻ ബത്തേരി: നൂല്‍പ്പുഴയിലെ തേലംപറ്റ ജനവാസമേഖലയെ ഭീതിയിലാക്കിയ കടുവ ഒടു വിൽ വനംവകുപ്പിെൻറ കൂട്ടിലായി. പത്തു വയസ്സുള്ള പെണ്‍കടുവയാണ് ചൊവ്വാഴ്ച അർധരാത് രി തേലംപറ്റയിലെ കൃഷിയിടത്തില്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്. പിന്നാലെ കടുവയെ ബ ത്തേരിയിലെ വനം-വന്യജീവി സങ്കേതം മേധാവിയുടെ കോമ്പൗണ്ടിലേക്ക് മാറ്റി.
കടുവ, പ്രദേശത്തെ പശുക്കിടാവിനെ കൊല്ലുകയും മറ്റൊരു പശുവിനെ ആക്രമിച്ച് പരിക്കേൽപിക്കുകയും ചെയ്തിരുന്നു. ഡോക്ടറുടെ പരിശോധനയില്‍ കടുവയുടെ വായില്‍ മുകള്‍ നിരയിലെയും താഴ്നിരയിലെയും പല്ലുകള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. ഇതാവാം കാടിറങ്ങി ജനവാസ കേന്ദ്രത്തിലെത്തി വളര്‍ത്തുമൃഗങ്ങളെ പിടികൂടാന്‍ കാരണമെന്ന് വൈല്‍ഡ് ലൈഫ് സി.സി.എഫ് അഞ്ജന്‍കുമാര്‍ പറഞ്ഞു.ബുധനാഴ്ച ഉച്ചയോടെ കടുവയെ തിരുവനന്തപുരം നെയ്യാര്‍ വന്യജീവി സങ്കേതത്തിലേക്ക്് കൊണ്ടുപോയി.
കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെയാണ് പ്രദേശത്ത് കൂട് സ്ഥാപിച്ചത്. കടുവ കുടുങ്ങിയ വാർത്തയറിഞ്ഞ് നിരവധിയാളുകളാണ് കാണാനെത്തിയത്. പുൽപള്ളി, കൽപറ്റക്കു സമീപം ഗൂഡലായ്ക്കുന്ന് എന്നിവിടങ്ങളിലും കടുവയുടെ സാന്നിധ്യമുണ്ട്. ഇവിടങ്ങളിലും വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.